മലപ്പുറം കലക്ട്രേറ്റ് സ്ഫോടനം 2പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന കേസിലെ രണ്ട് പ്രതികള്‍ക്ക് മഞ്ചേരി യു എ പി എ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്റില്‍ കഴിയുന്ന തമിഴ്നാട് മധുരൈ സ്വദേശികളായ ആറാം പ്രതി 124 ശിവകാമി സ്ട്രീറ്റ് നൈനാര്‍ മുഹമ്മദ് മകന് അബുബക്കര്‍ (40), ഏഴാം പ്രതി ഈസ്റ്റ് വേളി സിക്സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അമാനുള്ളയുടെ മകന് അബ്ദുല്‍ റഹ്മാന് (27) എന്നിവര്‍ക്കാണ് ജഡ്ജി എ ബദറുദ്ദീന്‍ ജാമ്യം നല്‍കിയത്. 2002ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ തിവ്രവാദിയായ ഇമാം അലി കൊല്ലപ്പെട്ടിരുന്നു.
ഇതിന് പ്രതികാരം ചെയ്യുന്നതിനായി 2004ല്‍ രൂപവല്‍ക്കരിച്ച അല്‍ മുത്തഖീം ഫോഴ്സ് എന്ന സംഘടയിലെ അംഗംങ്ങളായിരുന്നു ഇരുവരും. കേസിലെ അഞ്ചാം പ്രതി കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (25) ന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കേസ് ഈ മാസം 26ലേക്ക് മാറ്റിവെച്ചു.
തമിഴ്നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി (27), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ് കരീം രാജ (23), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ (23), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന് എന്ന കരുവ ഷംസ് (26) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]