ലീഗ് വിമതന്‍ ഹംസക്ക് ലഭിച്ചത് 442വോട്ട്

ലീഗ് വിമതന്‍ ഹംസക്ക് ലഭിച്ചത് 442വോട്ട്

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. കെ. ഹംസ എട്ടു നിലയില്‍ പൊട്ടി. നോട്ടയായി ലഭിച്ച 502വോട്ടിനെക്കാള്‍ കുറവാണ് ഹംസക്ക് ലഭിച്ചത്. ആകെ 442വോട്ടുകള്‍ മാത്രമാണ് ഹംസക്ക് ലഭിച്ചത്.

കെ എന്‍ എ ഖാദര്‍ സമ്മര്‍ദവും ബഌക്ക്‌മെയിലിങ്ങുമായി സ്ഥാനാര്‍ഥിത്വം തട്ടിയെടുത്തെന്നാരോപിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ മാറിയാലേ പിന്മാറൂവെന്നായിരുന്നു ഹംസ പറഞ്ഞിരുന്നത്.

‘നാട്ടുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യനല്ല കെ എന്‍ എ ഖാദര്‍. ഞാന്‍ മത്സരിക്കുന്നത് വേങ്ങരക്കാരായ സാധാരണ ലീഗുകാരുടെ വികാരം പ്രകടിപ്പിക്കാനാണ്. ഖാദര്‍ മത്സരിക്കയാണെങ്കില്‍ ഞാനും സ്ഥാനാര്‍ഥിയാകും. മത്സരം ലീഗിനെതിരല്ല. ഞാന്‍ വിമതനുമല്ല, ലീഗ് നേതൃത്വത്തെ വിരട്ടി ഖാദര്‍ സീറ്റ് നേടിയതില്‍ രോഷമുള്ള പ്രവര്‍ത്തകരുടെ പ്രതിനിധി മാത്രം. യഥാര്‍ഥ ലീഗുകാരുടെ സ്ഥാനാര്‍ഥി വേങ്ങരയില്‍ മുസ്‌ളിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തെത്തിയ അഡ്വ. കെ. ഹംസ പറഞ്ഞിരുന്നത്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് : വോട്ടിംഗ് നില
കെ.എന്‍.എ. ഖാദര്‍ (യു.ഡി.എഫ്) : 65,227.
കെ.ജനചന്ദ്രന്‍ മാസ്റ്റര്‍ (എന്‍.ഡി.എ.): 5,728
അഡ്വ.പി.പി.ബഷീര്‍(എല്‍.ഡി.എഫ്) : 41,916.
അഡ്വ.കെ.സി നസീര്‍ (എസ്.ഡി.പി.ഐ): 8,648.
ശ്രീനിവാസ് (സ്വത) : 159.
അഡ്വ.ഹംസ കറുമണ്ണില്‍ (സ്വത) : 442.
നോട്ട : 502.

Sharing is caring!