ഷാര്‍ജ ഭരണാധികാരിക്ക് കേരളത്തില്‍ സ്വീകരണം

ഷാര്‍ജ ഭരണാധികാരിക്ക്  കേരളത്തില്‍ സ്വീകരണം

ഷാര്‍ജ ഭരണാധികാരിയും യു.എ.ഇ. സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് കേരളത്തില്‍ ഊഷ്മള സ്വീകരണം. അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഷേയ്ഖ് സുല്‍ത്താന്‍ സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും വിവിധ പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്യും.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്നയും യുഎഇ ഭരണാധികാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

25ന് രാവിലെ 10.55ന് രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും രാജ്ഭവനില്‍ ആശയവിനിമയം നടത്തും.

ഉച്ചയ്ക്ക് 12.45ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. വൈകിട്ട് 6.30ന് ഹോട്ടല്‍ ലീലാ റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.

Sharing is caring!