റോഹിങ്ക്യ; മുസ്‌ലിം ലീഗ് ഐക്യരാഷ്ട്രസഭാ പ്രതിനിധികളെ കാണും

റോഹിങ്ക്യ; മുസ്‌ലിം ലീഗ് ഐക്യരാഷ്ട്രസഭാ പ്രതിനിധികളെ കാണും

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാട് കടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഐക്യരാഷട്ര സഭാ പ്രതിനിധികളെ കാണുമെന്ന് മുസ്‌ലിം ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. വിഷയത്തില്‍ മുസ്‌ലിം ലീഗ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരാശജനകമാണ്. അഭയാര്‍ഥികളെ നാട്കടത്തനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്‍ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിങ്ക്യോകള്‍. യു.എന്നുമായുള്ള കരാര്‍ പ്രകാരം അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കടമയുള്ള രാജ്യമാണ് ഇന്ത്യ. അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരാശജനകമാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയക്കുത് തടയണമൊവശ്യപ്പെട്ടുകൊണ്ട് അഭയാര്‍ത്ഥികളില്‍ തന്നെ ചിലര്‍ നല്‍കിയ ഹരജി സുപ്രീകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത് ഇതില്‍ പകുതിയോളം പേര്‍ക്ക് യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ത്ഥി കാര്‍ഡുള്ളവരാണ് ഇവരെയടക്കം നാട് കടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്.

യു.എന്നുമായുള്ള കരാര്‍ പ്രകാരം അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കടമയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്‍ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിങ്ക്യോകള്‍. ഈ ജനതക്കെതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുന്നു ഏതാണ്ട് 2600 ളം വില്ലേജുകള്‍ അഗ്‌നിക്കിരയായിരിക്കുന്നുവെന്നാണ് അവിടെ നിന്നും ലഭിച്ചികൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്. ആഗസ്ത് 25ന് മ്യാന്‍മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിങ്ക്യേകളുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. ആര്‍മിയുടെ കടുത്ത പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മലമുകളിലേക്ക് ഓടിക്കയറിയ ഹതഭാഗ്യര്‍ അവിടെ ആള്‍പാര്‍പ്പില്ലാത്തത്കൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നതുകൊണ്ടും വലിയ ഭയപ്പാടിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുകയാണ്. പട്ടാളക്കാര്‍ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊല്ലുന്ന ദുരന്ത ദൃശ്യങ്ങള്‍ നേരിട്ട് കാണേണ്ടി വന്ന അവര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപഭൂമിയല്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. ബംഗ്ലദേശ് സര്‍്ക്കാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.

നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കു മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വരുംമ്പോള്‍ നമ്മുടെ രാജ്യം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് നമ്മെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര സഹമന്ത്രിയുടെ വ്യാജ പ്രചാരണങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.ക്രിയാത്മകമായ പ്രവര്‍ത്തിക്കേണ്ട യു.എന്‍ തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്‍ അഭയാര്‍ത്ഥികള്‍ക്കനുകുലമായി രംഗത്ത് വന്ന് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ടതായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ അഭയാര്‍ത്ഥികള്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ജമ്മു എിവടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വെച്ച് നോക്കുമ്പോള്‍ അതൊന്നുമല്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രതിനിധികള്‍ ഇന്ത്യയിലുള്ള യു.എന്‍. പ്രതിനിധികളെ ഉടന്‍ തന്നെ കാണുന്നതാണ്.

റോഹിങ്ക്യന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരാശജനകമാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാട് കടത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ജീവന് ഭീഷണിയുള്ള സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയക്കുത് തടയണമൊവശ്യപ്പെട്ടുകൊണ്ട് അഭയാര്‍ത്ഥികളില്‍ തന്നെ ചിലര്‍ നല്‍കിയ ഹരജി സുപ്രീകോടതിയുെട പരിഗണനയിലാണ്. ഏകദേശം 40000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത് ഇതില്‍ പകുതിയോളം പേര്‍ക്ക് യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ത്ഥി കാര്‍ഡുള്ളവരാണ് ഇവരെയടക്കം നാട് കടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞത്. യു.എന്നുമായുള്ള കരാര്‍ പ്രകാരം അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കടമയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്‍ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിങ്ക്യോകള്‍. ഈ ജനതക്കെതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമായിരിക്കുന്നു ഏതാണ്ട് 2600 ളം വില്ലേജുകള്‍ അഗ്‌നിക്കിരയായിരിക്കുന്നുവെന്നാണ് അവിടെ നിന്നും ലഭിച്ചികൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ തെളിയിക്കുന്നത്.

ആഗസ്ത് 25ന് മ്യാന്‍മര്‍ സേന ആക്രമണം തുടങ്ങിയ ശേഷം റോഹിങ്ക്യേകളുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. ആര്‍മിയുടെ കടുത്ത പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മലമുകളിലേക്ക് ഓടിക്കയറിയ ഹതഭാഗ്യര്‍ അവിടെ ആള്‍പാര്‍പ്പില്ലാത്തത്കൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നതുകൊണ്ടും വലിയ ഭയപ്പാടിലാണ്. ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും കഷ്ടപ്പെടുകയാണ്. പട്ടാളക്കാര്‍ ഉറ്റവരെ വെടിവെച്ചും കഴുത്തറുത്തും കൊല്ലുന്ന ദുരന്ത ദൃശ്യങ്ങള്‍ നേരിട്ട് കാണേണ്ടി വന്ന അവര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന പലരും കലാപഭൂമിയല്‍ കുടുങ്ങിയ ബന്ധുക്കളുടെ കാര്യത്തില്‍ ആശങ്കയിലാണ്. ബംഗ്ലദേശ് സര്‍്ക്കാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കു മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരെ ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വരുംമ്പോള്‍ നമ്മുടെ രാജ്യം അഭയാര്‍ത്ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് നമ്മെ ഞെട്ടിച്ചിരിക്കുകയാണ്.

ആഭ്യന്തര സഹമന്ത്രിയുടെ വ്യാജ പ്രചാരണങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.ക്രിയാത്മകമായ പ്രവര്‍ത്തിക്കേണ്ട യു.എന്‍ തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇക്കാര്യത്തില്‍ അഭയാര്‍ത്ഥികള്‍ക്കനുകുലമായി രംഗത്ത് വന്ന് മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ടതായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഇക്കാര്യത്തില്‍ വളരെ നേരത്തെ തന്നെ അഭയാര്‍ത്ഥികള്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ജമ്മു എിവടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമുള്ള ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുകയും ചെയ്തിരുന്നു. അവര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ വെച്ച് നോക്കുമ്പോള്‍ അതൊന്നുമല്ല. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലീം ലീഗ് ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രതിനിധികള്‍ ഇന്ത്യയിലുള്ള യു.എന്‍. പ്രതിനിധികളെ ഉടന്‍ തന്നെ കാണുന്നതാണ്.

 

Sharing is caring!