ബി.ജെ.പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ് 10ലക്ഷം കൈക്കൂലി വാങ്ങി
മലപ്പുറം: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ബി.ജെ.പി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില് നാഥ് 10ലക്ഷം കോഴ വാങ്ങിയതായി പരാതി.
ബാങ്ക് ജോലിക്കുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ പേരുണ്ടായിരുന്ന മഞ്ചേരി ആനക്കയം സ്വദേശിയായ ഔസേപ്പിന്റെ മകന് ജോലി ശരിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണു കൈക്കൂലിവാങ്ങിയതെന്നാണു പരാതി. ഈപണം ബാങ്ക് ഓഫ് ബറോഡയുടെ മഞ്ചേരി ശാഖ വഴി കൈമാറ്റം ചെയ്തതിനുള്ള തെളിവുകളും പോലീസിനു ലഭിച്ചതായി സൂചനയുണ്ട്.
രശ്്മില്നാഥിനൊപ്പം മറ്റുരണ്ടുപേരും കൂടി ചേര്‍ന്നാണു കൈക്കൂലി വാങ്ങിയതെന്നാണു സൂചന. അതേ സമയം സംഭവം വിവാദമായതോടെ പണം തിരികെ നല്കി കേസ് ഒഴിവാക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്്. വയനാട് ലോക്സഭാ മണ്ഡലത്തിലും താനൂര്‍ നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ഥിയായ മുമ്പു രശ്മില് നാഥ് മത്സരിച്ചിരുന്നു.
മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തിന് പിന്നാലെയാണ് മലപ്പുറത്തെ ബി.ജെ.പി നേതാവ് ഉള്‍പ്പെട്ടെ കോഴ വിവാദവും പുറത്തുവരുന്നത്.
RECENT NEWS
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]