കാറ്റും മഴയും; ജില്ലയില്‍ വ്യാപക നാശനഷ്ടം
മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപകമായ നാശ നഷ്ടം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൃക്ഷങ്ങള്‍ മറിഞ്ഞു വീണു, ഊരകം മേല്‍മുറി പുല്ല ഞ്ചാല്‍ ക്കുണ്ട് കൊങ്ങത്ത് മുസ്സയുടെ വീടിന് മുകളിലൂടെ മരം വീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നു. ഭാര്യ സല്മത്തും മൂന്ന്കുട്ടികളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഊരകം പഞ്ചായത്ത് പ്രസി ഡന്റ് സഫ്രീന അശ്റഫിന്റെ വീട്ടുവളപ്പിലെ കമുക് തെങ്ങ്, വീട്ടിമരങ്ങളും കാറ്റില്‍ നിലംപൊത്തി. കണ്ണമംഗലത്ത് എടക്കാപറമ്പില്‍ പുത്തൂക്കാടന്‍ ഹരിദാസന്റെ വീടിനു മുകളിലേക്ക് പ്ലാവ്, വീണ് മുന്‍വശം തകര്‍ന്നു,
കിളിക്കോട്ടും വ്യാപകമായി മരങ്ങള്‍ വീണു വേങ്ങര വലിയോറ ചിനക്കല്‍ അരി തലക്കല്‍ മജീദിന്റെ വീടിനു മുകളിലും മരം വീണു.കോണ്ഗ്രീറ്റുവീടായ തി നാല് നിസ്സാര കേടുപാടുകളേ ഏറ്റുള്ളു.നിരവധി കേന്ദ്രങ്ങളില്‍ തൂണുകള്‍ തകര്‍ന്ന് വീണത് ഏറെ നേരംവൈദ്യുതി തടസ്സം സൃഷ്ടിച്ചു.വിലേജ് ഓഫീസര്‍മാരും ജനപ്രതിനിധികളും തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ചു.
RECENT NEWS
പൊന്നാനി മണ്ഡലത്തിൽ എൽ ഡി എ വികസന രേഖ പുറത്തിറക്കി
തിരൂർ : പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വെച്ച് എൻഡിഎ വികസന രേഖ പുറത്തിറക്കി. വിദ്യാഭ്യാസ മേഖലയ്ക്കും, കാർഷിക, തീരദേശ മേഖലകൾക്ക് വികസന രേഖ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുരുവായൂർ റെയിൽവെ പാത വികസനം, മഴവെള്ള സംഭരണ പദ്ധതികൾ, മാലിന്യ [...]