പെരിന്തല്‍മണ്ണയില്‍ വീണ്ടും നിരോധന നോട്ടുവേട്ട; ഒരുകോടി രൂപയുമായി മൂന്നുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ വീണ്ടും നിരോധന നോട്ടുവേട്ട; ഒരുകോടി രൂപയുമായി മൂന്നുപേര്‍  പിടിയില്‍

മലപ്പുറം: നിരോധിച്ച 500, 1000രൂപകളുടെ ഒരുകോടി രൂപയുടെ നോട്ടുമായി മൂവര്‍സംഘം വീണ്ടും പെരിന്തല്‍മണ്ണയില്‍ വീണ്ടും പിടിയിലായി. മൂന്ന് കോടി ഇരുപത് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി അഞ്ചു പേര്‍ ഒരു മാസം മുമ്പ് പെരിന്തല്‍മണ്ണയില്‍ പിടിയിലായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പണവുമായി മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പൊന്യാകുര്‍ശ്ശി കണ്ണന്‍ തൊടി കുഞ്ഞുമൊയ്തീന്‍ (44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് റംശാദ് എന്ന റശീദ് (28), പട്ടിക്കാട് തെക്കുപുറത്ത് നിസാം എന്നിവരെയാണ് ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഫയര്‍ സ്റ്റേഷന്‍ റോഡില്‍ വെച്ച് പണവുമായി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹറക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള പോലീസ് പരിശോധനയിലാണു സംഘത്തെ പിടികൂടിയത്. ആഡംബര കാറില്‍ നിരോധിച്ച നോട്ടുകളുമായി പെരിന്തല്‍മണ്ണയിലേക്ക് ഒരു സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് വാഹനത്തിന്റെ നമ്പര്‍ സഹിതം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, സി ഐ. സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്. പെരിന്തല്‍മണ്ണ എസ് ഐ. കെ സി സുരേന്ദ്രന്‍, ടൗണ്‍ ഷാഡോ പോലീസിലെ ഉേദ്യാഗസ്ഥരായ സി പി മുരളി, പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ദിനേഷ്, വിനോജ്, അനീഷ്, അജീഷ്, വിപിന്‍, പ്രതീപ്, ജയന്‍, സുമേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Sharing is caring!