ഷൈനമോള്‍ വരുന്നത് ഐ എ എസ് കുടുംബത്തില്‍ നിന്ന്
മലപ്പുറം: ജില്ലയുടെ പുതിയ കലക്ടര്‍ വരുന്നത് സിവില്‍ സര്‍വീസ് കുടുംബത്തില്‍ നിന്ന്. മലപ്പുറം ജില്ലയുടെ പുതിയ കലക്ടറായി പ്രഖ്യാപിച്ച എ ഷൈനമോള്‍ അവരുടെ കുടുംബത്തില്‍ നിന്നുള്ള മൂന്നാമത്തെ സിവില്‍ സെര്‍വന്റ് ആണ്. കൊല്ലം ജില്ലയിലെ പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടികെട്ടപകടത്തെ തുടര്‍ന്നുള്ള ഐ എ എസ്-ഐ പി എസ് പോരാണ് ഈ വനിതാ ഉദ്യോഗസ്ഥയിലേക്ക് കേരളത്തിന്റെ ശ്രദ്ധ എത്തിച്ചത്.
സ്കൂള്‍ ടീച്ചറായിരുന്നു എസ് അബുവിന്റെയും പി കെ സുലേഖയുടേയും ഇളയ മകളാണ് എ ഷൈനമോള്‍. 2007 ബാച്ചില്‍ 16-ാം റാങ്ക് കരസ്ഥമാക്കിയാണ് ഷൈനമോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നു വരുന്നത്. അതിനു മുമ്പ് 2002ല്‍ ചേച്ചി എ ഷൈലയും, 2004ല്‍ ജേഷ്ഠന് എ അക്ബറും സിവില്‍ സര്‍വീസിലേക്ക് കാലെടുത്തു വെച്ചിരുന്നു. എ ഷൈല മഹാരാഷ്ട്ര കേഠറില് ഐ എ എസ് ഉദ്യോഗസ്ഥയാണ്, ജേഷ്ഠന് കേരള കേഡറില്‍ ഐ പി എസ് ഉദ്യോഗസ്ഥനും.
സാമ്പത്തിക ശാസ്ത്രത്തില്‍ എം എ കരസ്ഥമാക്കിയ ശേഷമാണ് എ ഷൈലമോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നത്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




