ഏക സിവില്‍ നിയമത്തിനെതിരെ ലീഗ് നേതാക്കള്‍
മലപ്പുറം: ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 44 എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് നിവേന്ദനം നല്കി. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ഏകദേശം ഒരുകോടിയോളം ആളുകള്‍ ഈ ആവശ്യം ഉന്നയിച്ച് ഒപ്പിട്ട നിവേന്ദനവും സംഘം രാഷ്ട്രപതിക്ക് കൈമാറി.
എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്, മുന്‍ എം എല്‍ എ അബ്ദുല്‍ ബാസിത്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറാം അനീസ് എന്നിവരടങ്ങിയ സംഘമാണ് രാഷ്ട്രപതിക്ക് നിവേദനം കൈമാറിയത്. ഭരണഘടനയുടെ 44-ാം അനച്ഛേദത്തിലാണ് ഏക സിവില്‍ നിയമത്തെക്കുറിച്ച് പറയുന്നത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, മത സ്വാതന്ത്ര്യത്തിനും വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ നിലവിലുള്ള നിയമം ഓരോ മതവിശ്വാസിക്കും തങ്ങളുടെ ആചാരങ്ങള്‍ പിന്തുരാനുള്ള സ്വാതന്ത്ര്യം അനുവദിച്ചിരിക്കേ ഇത്തരം ഒരു നിയമം ആ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ഈ നിയമം വരുന്നതോടെ ഒരു മുസ്ലിം വിശ്വാസിക്ക് മുസ്ലിം ആയി ജീവിക്കുവാനുള്ള സ്വാതന്ത്ര്യമാണ് ഇല്ലാതാകുന്നത്. ഓരോ മതത്തിനും അതിന്റേതായ നിയമങ്ങളുണ്ട്. അതത് സമൂഹത്തിലെ വിശ്വാസങ്ങള്‍ക്ക് അധിഷ്ഠിതമാണത്. അവരവരുടെ വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഈ നിയമങ്ങള്‍ അനിവാര്യമാണ്. രാജ്യം മുഴുവന്‍ ഇക്കാര്യത്തില്‍ ഒറ്റ നിയമം ഏര്‍പ്പെടുത്തുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് നിവേദനം പറയുന്നു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




