മലപ്പുറം അറവങ്കരയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗംചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം അറവങ്കരയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗംചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം അറവങ്കരയില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗംചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി ക്കൊണ്ടുപോയി മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര യിലുള്ള റൂമില്‍ വെച്ചു കൂട്ട ബലാത്സംഗത്തിനിരയാക്കിയകേസില്‍ കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ഉപയോഗിച്ചകേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും സ്‌കൂട്ടറും കുട്ടിയില്‍ നിന്നും കവര്‍ന്നെടുത്ത മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അറസ്റ്റിലായ അഞ്ചു പ്രതികളെയും ഇക്കഴിഞ്ഞ 24ന് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിവൈഎസ്പി പി അബ്ദുല്‍ ബഷീറിന് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പിലുമാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കടത്താനുപയോഗിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാജിയാര്‍പടി ചോലക്കുഴി മൂലയില്‍ ശ്രീജിത്ത് (35)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ ആദ്യം തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാലുപേരാണ് അറസ്റ്റിലായിരുന്നത്.
കേസിലെ ഒന്നാം പ്രതിയായ ആസാം മാരിഗോണ്‍ അഷിഗര്‍ ഗഗലമാരി ഫിര്‍ദൗസ് അഹ്മദ് (26) ന്റെ ഭാര്യയാണ് പരാതിക്കാരി. പണത്തിന് വേണ്ടി ഒന്നാം പ്രതി തന്റെ ഭാര്യയെ മറ്റു പ്രതികളായ. പൂക്കോട്ടൂര്‍ പള്ളിപ്പടി കോതടി മജീദ് (52), പൂക്കോട്ടൂര്‍ അറവങ്കര തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍ (54), പൂക്കോട്ടൂര്‍ ചോലമുക്ക് കറുത്തേടത്ത് കെ പി അഷറഫ് (42), പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവര്‍ക്ക് വിട്ടു നല്‍കുകയും ഇവര്‍ പെണ്‍കുട്ടിയെ അറവങ്കരയിലെ റൂമില്‍ കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയെന്നുമാണ് കേസ്. സെപ്തംബര്‍ 13നാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. തെളിവെടുപ്പിന് ശേഷം ഇന്നലെ ഹാജരാക്കി പ്രതികളെ കോടതി വീണ്ടും റിമാന്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ്ജയിലിലേക്കയച്ചു.
ഓട്ടോ ഡ്രൈവറായ ശ്രീജിത്തിനെ മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ എസ്.സി.പി. ഒ മാരായ ശ്രീലാല്‍ , മുസ്തഫ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. രാത്രികാല ഓട്ടോ റിക്ഷ ഓടുന്നതിന്റെ മറവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കടത്തികൊണ്ടുവരാന്‍ പ്രതികള്‍ക്ക് സഹായം ചെയ്ത കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇതിനു മുന്നെ ഒരു പോക്‌സോ കേസുള്‍പ്പെടെ മുന്ന് കേസുകള്‍ നിലവിലുണ്ട്. ഇത്തരത്തിലുള്ള മറ്റ് സംഭവങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Sharing is caring!