ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ 42 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ നാല് പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന അഞ്ച് പേർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ 29 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യ (33), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കൂട്ടിലങ്ങാടി സ്വദേശി (41), നേരത്തെ രോഗബാധ സ്ഥിരീകരിച്ച വള്ളുവങ്ങാട് സ്വദേശിയുമായി ബന്ധമുണ്ടായ പാണ്ടിക്കാട് സ്വദേശി (24), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച വഴിക്കടവ് സ്വദേശിനിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (58) എന്നിവർക്കും ഉറവിടമറിയാതെ രോഗബാധയുണ്ടായ തിരുനാവായ പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ കൊണ്ടോട്ടി സ്വദേശി (34), തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ എ.ആർ നഗർ സ്വദേശി (36), പറപ്പൂർ സ്വദേശി (65), വട്ടംകുളം സ്വദേശിയായ ലോഡിംഗ് തൊഴിലാളി (66) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജൂൺ 24 ന് ട്രിച്ചിയിൽ നിന്നെത്തിയ പൊന്നാനി സ്വദേശി (39), ജൂൺ 26 ന് ബംഗളൂരുവിൽ നിന്നെത്തിയ എ.ആർ നഗർ സ്വദേശി (61), ജൂൺ 26 ന് ബംഗളൂരുവിൽ നിന്നെത്തിയ തിരൂങ്ങാടി സ്വദേശി (62), ജൂൺ 18 ന് ചെന്നൈയിൽ നിന്നെത്തിയ എ.ആർ. നഗർ സ്വദേശി (50), ജൂലൈ നാലിന് കോയമ്പത്തൂരിൽ നിന്നെത്തിയ ഇരിമ്പിളിയം സ്വദേശി (23) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

ജൂൺ 22 ന് ഷാർജയിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശിനി (33), ജൂൺ 25 ന് ദമാമിൽ നിന്നെത്തിയ ഒതുക്കുങ്ങൽ സ്വദേശിനിയായ ഗർഭിണി (26), ജൂൺ 29 ന് അബുദബിയിൽ നിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (32), ജൂൺ 24 ന് റാസൽഖൈമയിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25), ജൂലൈ അഞ്ചിന് ജിദ്ദയിൽ നിന്നെത്തിയ എടപ്പറ്റ സ്വദേശിനിയായ ഗർഭിണി (27), ജൂലൈ എട്ടിന് ദമാമിൽ നിന്നെത്തിയ താനൂർ സ്വദേശി (30), ജൂൺ 24 ന് ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (30), ജൂൺ 24 ന് ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24), ജൂൺ 27 ന് ദോഹയിൽ നിന്നെത്തിയ ഊരകം സ്വദേശി (29), ജൂൺ 26 ന് ദോഹയിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (24), ജൂൺ 12 ന് അബുദബിയിൽ നിന്നെത്തിയ തിരൂർ സ്വദേശി (40), ജൂൺ 27 ന് ഷാർജയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (32), ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ താനാളൂർ സ്വദേശി (44), ജൂൺ 24 ന് ദുബായിൽ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (ഒരു വയസ്), ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (27), ജൂൺ 26 ന് ഷാർജയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (31), ജൂൺ 23 ന് കുവൈത്തിൽ നിന്നെത്തിയ വേങ്ങര സ്വദേശി (49), ജൂൺ 19 ന് ജിദ്ദയിൽ നിന്നെത്തിയ കണ്ണമംഗലം സ്വദേശിനി (50), ജൂൺ 26 ന് ദുബായിൽ നിന്നെത്തിയ ആലങ്കോട് സ്വദേശി (32), ജൂൺ 23 ന് ഷാർജയിൽ നിന്നെത്തിയ മൂത്തേടം സ്വദേശി (38), ജൂലൈ 15 ന് റിയാദിൽ നിന്നെത്തിയ മൂത്തേടം സ്വദേശി (24), ജൂൺ 15 ന് റിയാദിൽ നിന്നെത്തിയ വണ്ടൂർ സ്വദേശി (43), ജൂൺ 22 ന് ഷാർജയിൽ നിന്നെത്തിയ നന്നംമുക്ക് സ്വദേശി (43), ജൂൺ 27 ന് ദോഹയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (28), ജൂൺ 27 ന് ദോഹയിൽ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (38), ജൂൺ 26 ന് ദുബായിൽ നിന്നെത്തിയ പുലാമന്തോൾ സ്വദേശി (32), ജൂൺ 18 ന് ഷാർജയിൽ നിന്നെത്തിയ വളവന്നൂർ സ്വദേശി (51), ജൂൺ 26 ന് ദോഹയിൽ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശി (21), ജൂൺ 21 ന് ജിദ്ദയിൽ നിന്നെത്തിയ പറപ്പൂർ സ്വദേശി (58) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!