കരിപ്പൂരിൽ നിന്നും ഒരാഴ്ച്ചക്കിടെ പിടികൂടിയത് 52 കോടി രൂപയുടെ സ്വർണം
കരിപ്പൂർ: വിമാനത്താവളത്തിൽ നിന്നും ഒരാഴ്ച്ചക്കിടെ 52 കോടിയുടെ സ്വർണം പിടികൂടി കസ്റ്റംസ്. തുടര്‍ച്ചയായി ഏഴ് ദിവസങ്ങളിലായാണ് കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടിയത്.
അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,19,77,400 രൂപയുടെ സ്വര്‍ണമാണ് ഇന്നലെ കസ്റ്റംസ് പിടികൂടിയത്. സൗദി അറേബ്യ, ബഹ്റൈന്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്നെത്തിയ 3 യാത്രികരില്‍ നിന്നാണ് ശനിയാഴ്ച സ്വര്‍ണ മിശ്രിതം പിടികൂടിയത്. റിയാദില്‍ നിന്ന് വിമാനത്തിലെത്തിയ പുലാമന്തോള്‍ ചെമ്മലശ്ശേരി മുഹമ്മദ് റഫീഖ് എന്ന 34കാരനിൽ നിന്നും 57,69,600 രൂപയുടെ സ്വര്‍ണവുമായാണ് പിടിയിലായത്.
നാല് ക്യാപ്സ്യൂളുകളായി 960 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ബഹ്റൈനില്‍ നിന്ന് വന്ന വടകര വില്യാപ്പള്ളി ഈങ്ങാട്ട് താഴക്കുനി സല്‍മാന്‍ ഫാരിസില്‍ (24) നിന്ന് 46,87,800 രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്ന് ക്യാപ്‌സ്യൂളുകളിലായി 877 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ഷാർജയിൽ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു
വടകര മുട്ടുങ്ങല്‍ തൈക്കണ്ടിയില്‍ ഖദീമിനെ (33) 15,20,000 രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസ് അറസ്റ്റ് ചെയ്തു. 250 ഗ്രാം സ്വര്‍ണമാണ് തൊപ്പിക്കടിയിലും അടിവസ്ത്രത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്. ഒരാഴ്ചക്കിടെ 52,54,360 രൂപയുടെ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]