വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍. കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.
കരിപ്പൂര്‍: അമിത ലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും അഞ്ചിരട്ടിയോളം ഉയര്‍ത്തിയിരിക്കുന്നത്. ഗള്‍ഫ് സെക്ടറിലാണ് വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്. കരിപ്പൂര്‍–ദുബായ് നിരക്ക് അരലക്ഷത്തിന് മുകളിലായി. കരിപ്പൂര്‍-ഷാര്‍ജ സെക്ടറിലും. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കും 50,000
രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാര്‍ച്ച് 31 വരെ 9000 മുതല്‍ 12,000 വരെയായിരുന്ന ടിക്കറ്റ് നിരക്കുകള്‍ക്കാണ് ഇത്രയും വലിയ വര്‍ദ്ധന.വേനലവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള മടക്കയാത്രയും ഗള്‍ഫില്‍ സ്കൂള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ വര്‍ദ്ധന.
അതെ സമയം മാര്‍ച്ച് ഒന്നുമുതല്‍ വിമാന ഇന്ധനവില അഞ്ചുതവണ കുറഞ്ഞിരുന്നു.
RECENT NEWS
ഡിജിറ്റൽ കാണിക്ക സംവിധാനവുമായി ശ്രീ ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം, സമർപ്പിച്ചത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
തിരൂർ: ശ്രീ ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സോണൽ ഹെഡ് ശ്രീമതി രേണു കെ നായർ ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ [...]