ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ തിരിച്ചടി നേരിട്ട് ജില്ലയിലെ കോണ്‍ഗ്രസ്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആര്യാടന് മുഹമ്മദിനും എപി അനില്‍കുമാറിനും എതിരെയാണ് റിപ്പോര്‍ട്ടില്‍ പ്രധാന ആരോപണമുള്ളത്. എപി അനില്‍കുമാറിന്റെ പേഴ്സനല്‍ സ്റ്റാഫ് ആയിരുന്ന നസ്റുള്ളക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. നിലവില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് നസ്റുള്ള.
വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന് ഔദ്യോഗിക വസതിയില്‍ വച്ച് 27 ലക്ഷം രൂപ കൈമാറിയതായി റിപ്പോര്‍ട്ടിലുണ്ട്. ആര്യാടന് മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സരിത വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി പല സഹായങ്ങളും വൈദ്യുതി മന്ത്രി ചെയ്തതായും പറയുന്നു.
എപി അനില്‍കുമാര്‍ പലതവണ ചൂഷണം ചെയ്തെന്നും നസ്റുള്ള വഴി ഏഴ് ലക്ഷം കൈമാറിയെന്നും പറയുന്നു. റോസ് ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയന് എന്നിവിടങ്ങളില്‍ വെച്ചാണ് അനില്‍കുമാര്‍ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജില്ലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്
RECENT NEWS
കുറ്റിപ്പുറത്ത് പുൽക്കാടുകൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മഞ്ചാടിയില്‍ പുഴയുടെ ഓരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീപിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. 45 വയസ്സ് തോന്നിക്കുന്ന [...]