കൈത്തറി വ്യാപാരിയില്‍ നിന്നും 24ലക്ഷത്തിലെറെതട്ടിയ മലപ്പുറത്തുകാരന്‍ പിടിയില്‍

കൈത്തറി വ്യാപാരിയില്‍ നിന്നും 24ലക്ഷത്തിലെറെതട്ടിയ മലപ്പുറത്തുകാരന്‍ പിടിയില്‍

മലപ്പുറം: കൈത്തറി വ്യാപാരിയില്‍ നിന്നും 24ലക്ഷത്തിലെറെ രൂപ കബളിപ്പിച്ച തിരൂരങ്ങാടി സ്വദേശി പിടിയില്‍. മലപ്പുറം തിരൂരങ്ങാടി ഒലക്കര അബ്ദുള്‍ റഹ്മാന്‍ നഗറിലെ പുകയൂര്‍ കോയാസ്മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37)നെയാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ബാലരാമപുരം,പഴയകട ലൈനില്‍, ആശാഹാന്റ്‌ലൂമില്‍ നിന്നും നിരവധി തവണകളിലായി കൈത്തറി വസ്ത്രം വാങ്ങി കബളിപ്പിച്ച പ്രതിയെയാണ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാലരാമപുരത്തെ ആശാഹാന്റ്‌ലൂമിലെത്തി ആദ്യഘട്ടങ്ങളില്‍ ചെറിയ തുകക്ക് ക്യാഷ് നല്‍കി കൈത്തറി വസ്ത്രങ്ങള്‍വാങ്ങി ഉടമയുടെ വിശ്വാസം പിടിച്ച് പറ്റിയ ശേഷം ചെമ്മാട്, മഞ്ചേരി, കോഴിക്കോടുമുള്ള വസ്ത്രശാലകളിലേക്ക് കൈത്തറി വസ്ത്രങ്ങള്‍ വാങ്ങിയത്. അബ്ദുള്‍ഗഫൂറും പാര്‍ട്ടണര്‍മാരും നടത്തുന്ന വസ്ത്രശാലകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 25 ലക്ഷത്തോളം രൂപയുടെ കൈത്തറി വസ്ത്രങ്ങള്‍ വാങ്ങി തുക നല്‍കാതെ കബളിപ്പിക്കപ്പെട്ടതായാണ് പരാതി. നിരവധി തവണ പണത്തിനുവേണ്ടി ഗഫൂറിനെ സമീപിച്ചിരുന്നെങ്കിലും ഭീഷണപ്പെടുത്തി ഉടമയെ തിരികെ അയച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആശാഹാന്റ്‌ലൂം ഉടമ കുട്ടപ്പന്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി.അനില്‍കുമാര്‍, ബാലരാമപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, എസ്.ഐ.വിനോദ്കുമാര്‍,എ.എസ്.ഐ.ബൈജു,സി.പി.ഒ.മാരായ ശ്രീകാന്ത്,ബിജുഎന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നുമണാണ് പ്രതിയെ

Sharing is caring!