അൻവർ ഇടഞ്ഞ് തന്നെ; ഷൗക്കത്ത് സി പി എം സ്ഥാനാർഥിയാകാൻ ശ്രമിച്ച വ്യക്തി

അൻവർ ഇടഞ്ഞ് തന്നെ; ഷൗക്കത്ത് സി പി എം സ്ഥാനാർഥിയാകാൻ ശ്രമിച്ച വ്യക്തി

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ കൊട്ടിയും വി എസ് ജോയിയെ തലോടിയും യു ഡി എഫ് സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ അതിർത്തി പരസ്യമായി പ്രകടമാക്കി പി വി അൻവർ. സി പി എം സ്വതന്ത്ര സ്ഥാനാർഥിയാകാനടക്കം ശ്രമിച്ച ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങൾക്ക് താൽപര്യമില്ലെന്നും ഗോഡ്ഫാദർ ഇല്ലാത്തതിനാൽ കോൺഗ്രസിൽ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും അൻവർ തുറന്നടിച്ചു.  രണ്ട് ദിവസത്തിനകം രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും അൻവർ പ്രതികരിച്ചു.

ആര്യാടൻ ഷൗക്കത്തിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് നിലമ്പൂരിലെ സിപിഎം ഏരിയാ കമ്മറ്റികളും ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതോടെയാണ് അതില്ലാതായതെന്നാണ് അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

നിലമ്പൂരിലെയും മലയോരമേഖലയിലെയും സാഹചര്യം ഉന്നയിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് അവരുടെ പ്രശ്നങ്ങളറിയുന്ന ആളെന്ന നിലയിലാണ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നും ഒരു പ്രതിനിധി ഈ മണ്ഡലത്തിൽ നിന്നും ഈയടുത്ത് ഉണ്ടായിട്ടില്ല. മലയോര മേഖലയിലെ യുഡിഎഫിന്റെ അനുകൂല സാഹചര്യം ക്രിസ്ത്യൻ കമ്യൂണിറ്റിയെ പരിഗണിക്കാതിരുന്നതോടെ നഷ്ടപ്പെട്ട് പോയി. വിഎസ് ജോയിയിലൂടെ അത് മാറ്റിയെടുക്കാമായിരുന്നു. യുഡിഎഫ് ഇത് പരിഗണിക്കുമെന്ന് കരുതിയിരുന്നു. വിഎസ് ജോയിയെ പിന്തുണക്കാൻ തക്ക നിലയിലുള്ള ഒരു നേതൃത്വം കോൺഗ്രസിൽ ഇല്ലാതെ പോയി. ജോയിക്ക് ഗോഡ് ഫാദർ ഇല്ലാതെ പോയി. ജോയിയെ മാറ്റി നിർത്തുന്നതിലൂടെ മലയോര കർഷകരെയാകെയാണ് മാറ്റി നിർത്തുന്നത്. കേരളത്തിലിന്ന് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന മേഖലയാണ് മലയോര കർഷകരുടേത്. അവരെ അവഗണിക്കാൻ പാടില്ലായിരുന്നുവെന്നും അൻവർ പറഞ്ഞു.

സന്ദർശന വിസയിൽ യുഎഇയിലെത്തിയ വളാഞ്ചേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Sharing is caring!