പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച പെരുവള്ളൂരിൽ പട്ടികൾക്ക് വാക്സിൻ നൽകി

പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച പെരുവള്ളൂരിൽ പട്ടികൾക്ക് വാക്സിൻ നൽകി

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് സമീപം പെരുവള്ളൂരിൽ പേവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തെ തുടർന്ന് പ്രദേശത്തെ നായകൾക്ക് പേവിഷ വാക്സനേഷൻ നൽകി. പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള എല്ലാ മൃഗങ്ങളെയും പ്രതിരോധ കുത്തിവെപ്പ് ചെയ്യുന്നതിനും തെരുവ് നായ്ക്കളുടെ സംഖ്യ നിയന്ത്രിക്കാൻ ആനിമൽ ബർത്ത്കൺട്രോൾ (എബി‌സി) പദ്ധതി നടപ്പിലാക്കുന്നതിനും പഞ്ചായത്ത് നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വകുപ്പുകൾ കാമ്പയിനിൻ്റെ ഭാഗമായി പ്രദേശത്ത് തെരുവ് നായ്ക്കളെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയ ശേഷം വിട്ടയച്ചു. വ്യാഴാഴ്ച്ച മാത്രം 47 നായ്ക്കൾക്ക് കുത്തിവെപ്പ് നൽകി.

പഞ്ചായത്തിൽ പേവിഷ ബാധയെ കുറിച്ച് അവബോധം നടത്താനും കടിയേറ്റവർക്ക് കൗൺസിലിങ് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കലാം പറഞ്ഞു.

എന്നാൽ എബി‌സി പദ്ധതി നടപ്പിലാക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പട്ടികളെയും കസ്റ്റഡിയിലെടുത്ത് വധ്യംകരണം നടത്താനും അവയുടെ തുടർ പരിപാലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത മലബാറിലെ ഏക ജില്ലയാണ് മലപ്പുറം.

“2019-ലെ സെൻസസ് പ്രകാരം ജില്ലയിൽ 18,554 തെരുവ് നായ്ക്കളുണ്ട്. കഴിഞ്ഞ വർഷം മാത്രം ഉടമകളുള്ളതും തെരുവ് നായ്കളും ഉൾപ്പെടെ 38,814 നായ്ക്കൾക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ കുറഞ്ഞത് ഏഴ് എബി‌സി കേന്ദ്രങ്ങൾ അത്യാവശ്യമാണ്. പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്ന നായ്ക്കളെ മാറ്റി പാർപ്പിക്കാനും വാക്സിൻ നൽകാനും ജില്ലയിൽ ഇപ്പോൾ കേന്ദ്രങ്ങളില്ല., ജില്ലാ മൃഗക്ഷേമ ഓഫീസർ ഡോ. സക്കറിയ സാദിഖ് മധുരക്കരിയൻ പറഞ്ഞു.

വഴിക്കടവിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്

മങ്കടയിലും ചീക്കോടും കേന്ദ്രങ്ങൾക്കായി ഭൂമികൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ നടപ്പായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മൃഗക്ഷേമ ബോർഡിന്റെ കർശന മാനദണ്ഡങ്ങൾ അനുസരിച്ചാണ് മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടത്. കുത്തിവെപ്പിനും വധ്യംകരണത്തിനുമടക്കം കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Sharing is caring!