ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം പറപ്പൂർ സ്വദേശിയുടെ മ‍ൃതദേഹം കബറടക്കി

ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം പറപ്പൂർ സ്വദേശിയുടെ മ‍ൃതദേഹം കബറടക്കി

കോട്ടക്കൽ: കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പറപ്പൂർ പാറക്കടവ് സ്വദേശി അഷ്‌റഫിന്റെ മൃതദേഹം കബറടക്കി. അഞ്ച് വർഷം മുമ്പ് വയനാടിലേക്ക് താമസം മാറ്റി പോയതാണ് അഷ്റഫിന്റെ കുടുംബം എന്നാൽ മഹല് പള്ളി ഇവിടെയായതിനാൽ കബറടക്കം ഇവിടെയാക്കുയായിരുന്നു.

ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ആൾക്കൂട്ട ആക്രമണമാണ് കൊലപാതത്തിൽ കലാശിച്ചത്. സംഭവത്തിൽ 20 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരൻ പ്രതികരിച്ചു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സഹോദരൻ അബ്ദുൾ ജബ്ബാർ പറഞ്ഞു. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് അഷ്റഫിനെന്നും സഹോദരൻ പറഞ്ഞു.

മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരാണ് അബ്ദുൾ ജബ്ബാറിനെ മർദിച്ചത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തർക്കം മർദനത്തിലേക്കും ആൾക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംബ് കൊണ്ടും അബ്ദുൾ ജബ്ബാറിനെ സംഘം പൊതിരെ തല്ലുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് വിവരം.

ബസ് കാത്ത് നിന്ന യുവതിയെ ലിഫ്റ്റ് നൽകി പീഡിപ്പിച്ച കൊണ്ടോട്ടിക്കാരന് കഠിന തടവ് ശിക്ഷ

അഞ്ച് കൊല്ലം മുമ്പാണ് അഷ്റഫിന്റെ കുടുംബം വയനാട് പുൽപള്ളിയിലേക്ക് കുടിയേറിയത്. ഇവരുടെ നാട്ടിലെ വീട് ജപ്തി ചെയ്തതിനെ തുടർന്നാണ് കുടുംബം താമസം മാറിയതെന്നാണ് അറിഞ്ഞത്. ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഇവിടെയാണ് താമസം.

Sharing is caring!