പൊന്നാനിയിലെ ജ്വല്ലറിയിൽ നിന്ന് ഡയമണ്ട് ആഭരണങ്ങൾ കബളിപ്പിച്ച് സ്വന്തമാക്കിയ ജീവനക്കാരൻ അറസ്റ്റിൽ

പൊന്നാനിയിലെ ജ്വല്ലറിയിൽ നിന്ന് ഡയമണ്ട് ആഭരണങ്ങൾ കബളിപ്പിച്ച് സ്വന്തമാക്കിയ ജീവനക്കാരൻ അറസ്റ്റിൽ

പൊന്നാനി: ജ്വല്ലറിയില്‍ ജീവനക്കാരനായിരിക്കെ ഡയമണ്ട് ആഭരണങ്ങള്‍ വ്യാജ കമ്പനിയുടെ പേരില്‍ അറ്റകുറ്റപണികള്‍ നടത്താനെന്ന വ്യാജേന കൊണ്ടുപോയ ശേഷം ജ്വല്ലറിയില്‍ തിരിച്ചേല്‍പിക്കാതെ ഒമ്പത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. തൃശൂര്‍ ഒല്ലുക്കര സ്വദേശി താടിക്കാരന്‍ വീട്ടില്‍ ഹാരി ഫ്രാന്‍സിസ്(35)നെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാനിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ ഒമ്പത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ വിശ്വാസവഞ്ചന കാട്ടി തട്ടിയെടുത്തത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ എ.എം.യാസിറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടി.എം. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മരായ അനില്‍ വിശ്വന്‍, നാസര്‍, എസ്.പ്രശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

പാണ്ടിക്കാട് വെടിവെപ്പ്; വിദേശത്ത് കടക്കാൻ ശ്രമിക്കുകയായിരുന്ന പ്രതി പിടിയിൽ

Sharing is caring!