എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയ മൂന്നു പേർ കൂടി അറസ്റ്റിൽ

എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയ മൂന്നു പേർ കൂടി അറസ്റ്റിൽ

മലപ്പുറം: എടപ്പാള്‍ സ്വദേശിനിയായ സ്ത്രീയുടെ ഫോണിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോ​ഗസ്ഥരാണെന്ന പേരിൽ ഫോൺ വിളിച്ച് ഭീഷണപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പരാതിക്കാരിയുടെ പേരിൽ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞാണ് വിവിധ നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയത്.

മുംബൈ പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് പരാതിക്കാരിയോട് തന്റെ ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആധാർ കാർഡ് കാട്ടിയതിന് പിന്നാലെ നിങ്ങള്‍ കേസിൽ ഉൾപ്പെട്ടതിന് അവരുടെ കൈയിൽ തെളിവുകളുണ്ടെന്നും ആയതിന് അറസ്റ്റ് വാറണ്ട് നിലവിലുള്ളതായും കേസില്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പല പ്രാവിശ്യം പ്രതികൾ വീഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു. കേസ്സ് അവസാനിപ്പിക്കുന്നതിനും എൻ ഒ സി തരുന്നതിനും പണം ആവശ്യപ്പെടുന്നത് എന്ന് പ്രതികൾ പറഞ്ഞ് പരാതിക്കാരിയെ മാനസികമായി നിരന്തരം ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരി കടുത്ത മാനസിക സമ്മർദ്ദത്തിലാകുകയും പരാതിക്കാരി ഭീതി മുലം തന്റെ കൈവശമുള്ള വിവിധ ബാങ്ക് അക്കൌണ്ടുകളിൽ നിന്നും പ്രതികൾ നൽകിയ വിവിധ അക്കൌണ്ടുകളിലേക്ക് തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.

തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പി ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജന്‍ന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍, സൈബര്‍ പോലീസ് ടീം എസ്.ഐമാരായ അബ്ദുല്‍ ലത്തീഫ്, നജുമുദ്ധീന്‍. കെ.വി.എം, എ.എസ്.ഐ അനീഷ്‌ കുമാര്‍, എസ്.സി.പി.ഓ ഷിബിന്‍, സി.പി.ഒ മാരായ മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ്, എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

മതം നോക്കി ആദായനികുതി വിവരം, നാല് വിദ്യാഭ്യാസ വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ബാങ്ക് അക്കൗണ്ടുകൾ പ്രതിഫലം നല്‍കി വാടകക്ക് എടുത്ത് തട്ടിപ്പുകൾക്ക് നൽകുന്ന ഇടനിലക്കാരായ സംഘങ്ങൾ പ്രവര്‍ത്തിച്ച് വരുന്നത് കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പിലൂടെ സമ്പാദിച്ച പണം പിന്‍വലിച്ച ആളുകളെയാണ് ഈ കേസ്സില്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Sharing is caring!