സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച നേട്ടവുമായി മലപ്പുറത്തെ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യ

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച നേട്ടവുമായി മലപ്പുറത്തെ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യ

മഞ്ചേരി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികവുകാട്ടി മാളവിക.ജി.നായര്‍. ദേശീയതലത്തില്‍ 45-ാം റാങ്കോടെയാണ് മാളവിക കേരളത്തില്‍ നിന്ന് മുന്നിലെത്തിലെത്തിയിരിക്കുന്നത്. മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡോ. നന്ദഗോപന്റെ ഭാര്യയാണ്.

പത്തനംതിട്ട തിരുവല്ല മുത്തൂര്‍ സ്വദേശി മാളവിക ജി. നായര്‍ക്ക് 2024ലെ യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും ജയം സ്വന്തമാക്കാനായത് അവസാന ശ്രമത്തിലാണ്. ഒടുവിലത്തെ ശ്രമത്തില്‍ ഒരു ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞു.

ആറുമാസമായി ഇവര്‍ മലപ്പുറത്ത് വന്നിട്ട്. കുടുംബത്തിലേക്ക് ഐപിഎസിനൊപ്പം ഐഎഎസ് തിളക്കവും മാളവികയുടെ നേട്ടത്തോടെ വന്നു ചേര്‍ന്നിരിക്കുകയാണ്. മകന്‍ ആദിശേഷിനെ പ്രസവിച്ച് 13-ാം ദിവസമായിരുന്നു മാളവിക ഇത്തവണ പരീക്ഷ എഴുതിയത്. കുഞ്ഞുമായി പരീക്ഷക്ക് തയാറെടുക്കുമ്പോള്‍ വീട്ടുകാരുടെ വലിയ പിന്തുണ ലഭിച്ചത് കൊണ്ടാണ് മികച്ച രീതിയില്‍ പരീക്ഷ എഴുതാനായതെന്ന് മാളവിക പറയുന്നു.  ഫലം വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിയായ സന്തോഷം തോന്നുന്നു ഈ നിമിഷം.

അവസാന അവസരമായിരുന്നു ഇത്തവണ. സെപ്തംബര്‍ മൂന്നിനാണ് മകന്‍ ജനിച്ചത്. മെയിന്‍ പരീക്ഷ സെപ്തംബര്‍ 20നായിരുന്നു. യുപിഎസ്സി പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരീക്ഷയാണ്. മകന്‍ ആദിശേഷിനെയും കൊണ്ടാണ് ഇന്റര്‍വ്യൂവിന് ഡെല്‍ഹിയിലേക്ക് തിരിച്ചത്. കൊച്ചിയില്‍ ഐആര്‍എസ് ഡെപ്യൂട്ടി കമ്മീഷണറാണ് മാളവിക.

ഉഷ്ണതരംഗത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗവ. ഡോക്ടര്‍മാരുടെ സംഘടന

കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ റിട്ടയേര്‍ഡ് ഡിജിഎം മുത്തൂര്‍ ഗോവിന്ദ നിവാസില്‍ പി.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. ജി. നായര്‍. 2020 ജൂലൈ 12നായിരുന്നു നന്ദഗോപനുമായുള്ള വിവാഹം.

ഐസിഎസ്ഇയില്‍ ഒന്നാം റാങ്ക് നേടിയ മാളവിക കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്റ്സ് സ്‌കൂളിലാണ് എസ്എസ്എല്‍സി വരെ പഠിച്ചത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പ്ലസ് ടുവിന് ശേഷം എന്‍ട്രന്‍സ് കോച്ചിംഗ് നടത്തി. എന്‍ട്രന്‍സ് ലഭിച്ചതോടെ കെമിക്കല്‍ എന്‍ജിനീയറിംഗിലും ബിരുദം നേടി. ഗോവയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഉപരിപഠനം നടത്തിയെങ്കിലും സിവില്‍ സര്‍വീസ് തന്നെയായിരുന്നു മോഹം. മൂന്നാമത്തെ പരിശ്രമത്തില്‍ സിവില്‍ സര്‍വീസ്. റാങ്ക് പട്ടികയില്‍ സ്ഥാനം നേടുകുകയും ചെയ്തു. ഇംഗ്ലീഷ് നോവലുകളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന മാളവിക കലാരംഗത്ത് ഭരതനാട്യവും അഭ്യസിച്ചിട്ടുണ്ട്. സഹോദരി മൈത്രേയി ഡോക്ടറാണ്.

Sharing is caring!