ബാം​ഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ

ബാം​ഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ

പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് ബസ്സ് മാര്‍ഗ്ഗം പാണ്ടിക്കാട് എത്തിയ രണ്ടുപേരും, ഷിയാസിന്‍റെ വീട്ടിലെത്തിയ സമയത്താണ് പോലീസ് പരിശോധന നടത്തി രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്ന നടപടികളുടെ ഭാ​ഗമായാണ് ഇവരെയും പിടികൂടിയത്. ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്.

ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തി വില്‍പന നടത്തുന്ന സംഘങ്ങളിലെ ചിലരെ തേടി അതിര്‍ത്തികളില്‍ പോലീസ്, എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ബസ്സിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍ വിശ്വനാഥിന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത് , പാണ്ടിക്കാട് ഇന്‍സ്പെക്ടര്‍ സി പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. എം.കെ.ദാസന്‍, പോലീസ് ഉദ്ദ്യോഗസ്ഥരായ മുരളീകൃഷ്ണന്‍, ശശികുമാര്‍ ഹാരിസ്, ഷൈജു, അനിത എന്നിവരും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.

മഞ്ചേരി സ്വർണ കവർച്ച കേസിൽ പരാതിക്കാരൻ തന്നെ പ്രതി, കുബുദ്ധി പൊളിച്ച് മലപ്പുറം പോലീസ്

ദിവസങ്ങള്‍ക്ക് മുമ്പ് 190 ഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു. ലഹരികടത്തു സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് അറിയിച്ചു.

Sharing is caring!