ആവേശമായി മഅ്ദിനിലെ കിസ പാടിപ്പറയൽ

മലപ്പുറം: മഅദിന്‍ അക്കാദമിയുടെയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒരു പകല്‍ നീണ്ട് നിന്ന കിസ്സ പാടിപ്പറയല്‍ വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമായി. പ്രശസ്തരായ കാഥികരും പിന്നണി ഗായകരും ഒരു പകല്‍ പാടിപ്പറഞ്ഞ ബദ് ര്‍ കിസ്സകള്‍ ആവേശത്തോടെയാണ് ആസ്വാദകര്‍ ഏറ്റെടുത്തത്. നേരിട്ടും ഓണ്‍ലൈനിലുമായി ആയിരക്കണക്കിനാളുകള്‍ സംബന്ധിച്ചു.
രാവിലെ 6 ന് ആരംഭിച്ച പരിപാടി വൈകുന്നേരം 6 നാണ് സമാപിച്ചത്.
12 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന പരിപാടിയില്‍ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച ബദ്ര് കിസ്സപ്പാട്ടിന്റെ ഇശലുകളാണ് പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പാടിപ്പറഞ്ഞത്. ഏറ്റവും വലിയ ഭീഷണിയായ ലഹരിക്കെതിരെ ബോധവല്‍കരണം നടത്തി ആലപിച്ച ലഹരി വിരുദ്ധ ഗാനം ഏറെ ശ്രദ്ധേയമായി.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക വഴി ഈ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിനും റമസാന്‍ 17ന് നടന്ന ബദര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മഹാകവി മോയിന്‍കുട്ടി വൈദ്യരടക്കമുള്ള പൂര്‍വ കവികള്‍ ഇസ്്ലാമിക ചരിത്രങ്ങളെയും പോരാട്ടങ്ങളെയും പ്രമേയമാക്കി അറബി മലയാള സാഹിത്യത്തില്‍ രചിച്ച ഇശലുകളാണ് കിസ്സപ്പാട്ട്. ചെന്തമിഴ്, തമിഴ്, സംസ്‌കൃതം തുടങ്ങിയ ഭാഷാസങ്കലന രീതിയാണ് ഇത്തരം രചനകളില്‍ സ്വീകരിച്ചിട്ടുള്ളത്. പഴയതലമുറ പുതിയതലമുറയിലേക്ക് ചരിത്രകൈമാറ്റം നടത്തിയിരുന്നത് ഇത്തരം പരിപാടികളിലൂടെയായിരുന്നു.
പരിപാടിയുടെ ഉദ്ഘാടന കര്‍മം പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ നിര്‍വ്വഹിച്ചു. മാപ്പിള കലകള്‍ മത്സര രംഗത്ത് മാത്രം ഒതുങ്ങുന്നത് ഒട്ടും ഭൂഷണമല്ലെന്നും കലക്ക് എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടെന്നും വര്‍ണമോ വര്‍ഗമോ മാനദണ്ഡമാക്കിയല്ല കലാകാരനെ നിര്‍വചിക്കേണ്ടതെന്നും കിസ്സപ്പാട്ടുകളാണ് അധിവേശത്തെ കെട്ടുകെട്ടിക്കുന്നതില്‍ വലിയ പങ്കു വഹിച്ചതെന്നും എന്നാല്‍ അതിനേക്കാളും വലിയ ഭീഷണിയായ ലഹരിയെ തുരത്തുന്നതിനാണ് ഇനി കിസ്സപ്പാട്ടുകള്‍ പങ്ക് വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കിസ്സപ്പാട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസ മുസ്്ലിയാര്‍ കണ്ടമംഗലം അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ മുഖ്യാതിഥിയായി.
ഓട്ടോ ഡ്രൈവറുടെ മരണത്തിൽ നരഹത്യക്ക് കേസ്, ബസ് ജീവനക്കാർ അറസ്റ്റിൽ
സയ്യിദ് സാലിം തങ്ങള്‍ വലിയോറ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, ശക്കീര്‍ അരിമ്പ്ര, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, അബൂമുഫീദ താനാളൂര്‍, കെ.പി.എം അഹ്സനി, പി.ടി.എം ആനക്കര, ഹബീബ് സഅദി മൂന്നിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കാലത്ത് 6 മണി മുതല്‍ നടന്ന കിസ്സപാടിപ്പറയല്‍ പരിപാടിയില്‍ അഷ്റഫ് സഖാഫി പുന്നത്ത്,ജഅ്ഫര്‍ സഖാഫി, ശിഹാബുദ്ദീന്‍ ബാഖവി കാവുംപടി, കെ എസ് വയനാട്, അബൂസാലിമ എടക്കര, ഇബ്റാഹിം ടി എന്‍ പുരം, അബൂ മുഫീദ താനാളൂര്‍,കെപിഎം അഹ്സനി കൈപ്പുറം,അബൂ ആബിദ് സിദ്ധീഖി മുര്‍ശിദി കോടാലി, ഉമര്‍ സഖാഫി മാവുണ്ടിരി,അബ്ദുല്‍ കാദര്‍ കാഫൈനി, സ്വാദിഖ് മുസ്ലിയാര്‍ മണ്ണാര്‍ക്കാട്,കെ കെ ഹംസ മുസ്ലിയാര്‍ കണ്ടമംഗലം,ടി മുഹമ്മദ് കുമ്പിടി, അന്‍വര്‍ സഖാഫി പൊയ്‌ലൂര്‍, റഷീദ് മുസ്ലിയാര്‍ തൃശൂര്‍, റാഷിദ് അഹ്‌സനി തെന്നല, ഹസന്‍ മുസ്ലിയാര്‍ ചാവക്കാട്, ഹുസൈന്‍ സഖാഫി ഓമച്ചപ്പുഴ, തുടങ്ങിയവര്‍ക്കൊപ്പം ഗായകരായ മൊയ്തീന്‍ കുട്ടി മുസ്ലിയാരങ്ങാടി, പി ടി എം ആനക്കര, നാസര്‍ മൈത്ര, റഷീദ് കുമരനല്ലൂര്‍, ശമീം തിരുരങ്ങാടി, മുര്‍ശാദ് കോഴിക്കോട്,അബ്ദുല്‍ഹാദി സഅദി കാവപ്പുര,മുഹമ്മദ് മാണൂര്‍, മജീദ് ഒമാനൂര്‍, ഇസ്മാഈല്‍ ദേശമംഗലം, ശബാബ് ജസരി, ശാഹിദ് സുഹ് രി, സി എം തേറ്റാമല, സുഹൈല്‍പൊയ്‌ലൂര്‍,ഉമര്‍ ചോക്കാട്, നാസര്‍ വലപ്പാട്, ഗഫൂര്‍ വലപ്പാട് തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ചു.
പരിപടിയില്‍ സംബന്ധിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യങ്ങളും നോമ്പ്തുറയും ഒരുക്കിയിരുന്നു.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]