ബൈക്കപകടത്തിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥികൾ മരണപ്പെട്ടു, വിറങ്ങലിച്ച് കൂരിയാട്
വേങ്ങര: രാമപുരത്ത് പനങ്ങാങ്ങര 38 ല്‍ ഫാത്തിമ ക്ലിനിക്കിന് സമീപം കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് വിദ്യാര്‍ഥികൾ മരിച്ചു. വേങ്ങര കുരിയാട് സ്വദേശിയും രാമപുരം ജെംസ് കോളേജ് വിദ്യാര്‍ഥികളായ ഹസന്‍ ഫദൽ (19) ചെമ്പൻ സിദ്ദീഖിന്റെ മകൻ ഇസ്‌മായിൽ ലബീബ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടം നടന്നത്. അമിത വേഗതയിൽ വന്ന ബസും എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ വന്ന ബൈക്കും തമ്മിൽ ഇടിക്കുകയായിരുന്നു.
വാഹനത്തിന് അടിയിലേക്ക് തെറിച്ച് ലീണ് ഹസ്സൻ ഫസൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇസ്മായിൽ ലബീബ് രാത്രി പത്തോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സഹോദരങ്ങളുടെ മക്കളും കുടുംബ സുഹൃത്തുകളുമായിരുന്ന ഇരുവരും. ഒരിക്കലും പിരിയില്ലെന്ന നിശ്ചയത്തോടെയായിരുന്നു നാട്ടിൽനിന്ന് ദൂരെയാണെങ്കിലും രാമപുരം ജെംസ് കോളജിൽ ഡിഗ്രിക്ക് ഈ വർഷം ഇരുവരും ചേർന്നത്. പത്താം തരം വരെ ചേറൂർ യതീംഖാന സ്കൂളിലും തുടർന്ന് പ്ലസ്‌ടുവിന് വേങ്ങര ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഒരുമിച്ച് പഠിച്ചത് ഈ ആത്മബന്ധത്തിലായിരുന്നു. കോളജ് വിട്ടശേഷം ഒരുമിച്ച് ബൈക്കിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്.
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു
ഒരുമിച്ച് പഠനവും കളിയും വിനോദവുമായിക്കഴിഞ്ഞ രണ്ടുപേരാണ് ഒരുമിച്ച് ജീവിതത്തിൽനിന്നും യാത്രയായത്. നാട്ടിൽ എല്ലാരംഗത്തും ഒരുമിച്ചുതന്നെയായിരുന്നു ഇവരെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ടുപേരുടെയും പിതാക്കളും പ്രവാസ ജീവിതം നിർത്തി കോയമ്പത്തൂരിൽ ബിസിനസ് നടത്തിവരികയാണ്. പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം പാക്കടപ്പുറായ ഇരുകുളം ജുമാമസ്‌ജിൽ രണ്ടുപേരുടേയും മയ്യത്ത് ഖബറടക്കും.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




