മലപ്പുറത്തിന്റെ സ്വന്തം ഫുട്ബോൾ ടീമിന് ആവേശോജ്വല ലോഞ്ചിങ്

മലപ്പുറത്തിന്റെ സ്വന്തം ഫുട്ബോൾ ടീമിന് ആവേശോജ്വല ലോഞ്ചിങ്

മലപ്പുറം: കച്ചവടത്തിൻ്റെ കളിക്കാരൻ ആണെങ്കിലും ഫുട്ബോളിനോട് തനിക്ക് പ്രത്യേക വാത്സല്യമാണെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. സൂപ്പർ ലീഗ് കേരളയുടെ മലപ്പുറം ടീമായ മലപ്പുറം എഫ് സിയെ ലോഞ്ച് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പഠന കാലത്ത് താനും ഫുട്ബോൾ കളിച്ചിരുന്നെന്നും തേഞ്ഞിപ്പാലത്ത് നടന്ന സന്തോഷ്‌ ട്രോഫി കാണാൻ പോയത് ഇപ്പോഴും ഓർമ്മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്റ് വിജയിച്ചാൽ ടീമിന് പ്രത്യേക സമ്മാനവും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു.

എം എ യൂസഫലി ടീമിനെ വേദിയിൽ അവതരിപ്പിച്ചു. ലോകകപ്പ് അടക്കമുള്ള വേദിയിൽ മലയാളികളുടെ ലോകകപ്പ് ആവേശം താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടികൾ മൊബൈലിൽ നിന്നകന്നു കൂടുതലായി കളിക്കാലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യൂസഫലി പറഞ്ഞു.

54 വർഷം നീണ്ട തന്റെ ഫുട്ബാൾ ജീവിതത്തിൽ ഇത്ര ആവേശമുള്ളൊരു രാത്രി ഉണ്ടായിട്ടില്ലെന്നു ടീം മുഖ്യ പരിശീലകൻ ജോൺ ഗ്രിഗറി പറഞ്ഞു. സമ്മർദ്ദം ഉണ്ടെന്നും എന്നാൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ യൂസഫലിയെ ടീമിന്റെ മുഖ്യ രക്ഷധികാരിയായി പ്രഖ്യാപിച്ചു. മുൻ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി യൂസഫലിയുടെ പേര് ആലേഖനം ചെയ്ത ജേഴ്‌സി കൈമാറി ടീം ജേഴ്സി പുറത്തിറക്കി.

വണ്ടി ഓടിക്കാൻ നൽകാത്ത ദേഷ്യത്തിൽ മകൻ പിതാവിന്റെ കാർ കത്തിച്ചു

പി കെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ എഫ് എ പ്രസിഡന്റ്‌ നവാസ് മീരാൻ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലയുടെ സ്വന്തം ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ലോഞ്ചിഗിന് സാക്ഷിയാവാൻ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മലപ്പുറം എം.എഫ്. സി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ എഫ് എ പ്രസിഡന്റ്‌ നവാസ് മീരാൻ മുഖ്യ പ്രഭാഷണം നടത്തി.

 

Sharing is caring!