എം എസ് എഫ് സമരത്തിന് നേതൃത്വം നൽകിയ വി എ വഹാബിനെ റിമാൻഡ് ചെയ്ത് കോടതി

മലപ്പുറം: ജില്ലയിലെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി എം.എസ്.എഫ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കിയ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ സമരരംഗത്തുണ്ടായിരുന്ന വഹാബിനെ മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.
ശനിയാഴ്ച ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിട്ട് നടത്തിയ സമരത്തിനെതിരായ കേസ് ഇന്ന് കോടതി പരിഗണിച്ചിരുന്നു. വഹാബിനെതിരെ ഗുരുതര റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതോടെ റിമാന്റ് ചെയ്യുകയായിരുന്നു. റിമാന്റ് ചെയ്ത വഹാബിനെ മഞ്ചേരി സബ്ജയിലിലേക്ക് മാറ്റി.
എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബിന്റെ അറസ്റ്റ് കൊണ്ടും ജയിലിലടക്കൽ കൊണ്ടും ഈ പോരാട്ടവീരുത്തെ തകർക്കാനാവില്ല ശക്തമായ സമരങ്ങൾക്ക് ജില്ലയിൽ എം.എസ്.എഫ് നേതൃത്വം കൊടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അറിയിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളടക്കം സീറ്റ് ലഭിക്കാതെ പുറത്തിരിക്കുമ്പോഴും സര്‍ക്കാര്‍ തുടരുന്ന നിസംഗതക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി. നോക്കുകുത്തിയായ ആര്‍.ഡി.ഡി ഓഫീസിന് പൂട്ടിടാന്‍ ചെന്ന ഏഴ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
തുടര്‍പഠന യോഗ്യത നേടിയ 32410 വിദ്യാര്‍ഥികള്‍ പഠനാവസരമില്ലാതെ പുറത്തായിട്ടും കള്ളക്കണക്ക് നിരത്തുന്ന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കാനെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ കെട്ടിടത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടഞ്ഞു. എന്നാല്‍ പോലീസ് പ്രതിരോധം മറികടന്ന് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍വരെയെത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ അനുവദിക്കണമെന്ന് എസ് എഫ് ഐ
ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, സെക്രട്ടറി ഫര്‍ഹാന്‍ ബിയ്യം, വിങ് കണ്‍വീനര്‍ മബ്‌റൂഖ് കോട്ടക്കല്‍, സംസ്ഥാന കമ്മിറ്റിയംഗം എം ഷാക്കിര്‍, മങ്കട മണ്ഡലം ജനറല്‍ സെക്രട്ടറി ആസിഫ് കൂരി, സെക്രട്ടറി ശാഫി മങ്കട, വിങ് കണ്‍വീനര്‍ മുസ്തഫ മീനാര്‍കുഴി എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് അതിക്രിയകള്‍ക്കും അറസ്റ്റിനും സമരവീര്യം തണുപ്പിക്കാനാവില്ലെന്നും തുടര്‍പഠനത്തിന് യോഗ്യത നേടിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും കബീര്‍ മുതുപറമ്പ് പറഞ്ഞു.
ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ശക്തമായ സമരം നടത്തുമെന്ന് എം.എസ്.എഫ് അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ നേതൃത്വത്തില്‍ ആര്‍.ഡി.ഡി ഓഫീസ് പൂട്ടിയിട്ടാണ് എം.എസ്.എഫ് സമരം ശക്തമാക്കിയത്. അന്ന് 10 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്