എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി

പൊന്നാനി: മാതൃശിശു ആശുപത്രിയിൽ ഗർഭിണിക്ക് രക്തഗ്രൂപ്പ് മാറി രക്തം നൽകിയതായി പരാതി. വെളിയങ്കോട് സ്വദേശിനിയായ റുക്സാന (26) നാണ് രക്തം മാറി നൽകിയത്. ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. ഏകദേശം 15 മില്ലിയോളം രക്തം ശരീരത്തിൽ കടന്ന ശേഷമാണ് ഡോക്ടർമാർക്ക് തെറ്റ് മനസിലാകുന്നതും തുടർ ചികിൽസ നൽകുന്നതും. ഗർഭിണി ആയതുകൊണ്ടുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുത്ത് ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
സംഭവത്തെ തുടർന്ന് പൊന്നാനി മുൻസിപ്പാലിറ്റി യു ഡി എഫ് അംഗങ്ങളുടെ കീഴിൽ ആശുപത്രി സൂപ്രണ്ട് ഡോ പി കെ ആശയെ തടഞ്ഞു വെച്ചു. ഏകദേശം നാലു മണിക്കൂറോളം നീണ്ട ഘൊരാവോ തുടർ നടപടികൾ ഉണ്ടായ ശേഷമാണ് അവസാനിപ്പിച്ചത്. ഉത്തരവാദിയായ നേഴ്സിങ് വിഭാഗത്തിലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചുവെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. ഗുരുതരമായ വീഴ്ച്ചയാണ് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം
രക്ത ഗ്രൂപ്പ് മാറിയത് അറിഞ്ഞ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രോഗിക്ക് വേണ്ട പ്രാഥമിക ചികിൽസ നൽകി. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറിയിട്ടുണ്ടെന്നും ഡോ ആശ പറഞ്ഞു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]