സിദ്ധിഖിന്റെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് മുഖ്യപ്രതി ഫർഹാന

തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി പിടിയിലായ ഫർഹാന. ഹണി ട്രാപ്പിനുളള ശ്രമം തടഞ്ഞത് മൂലമല്ലെന്ന് കൊലപാതകമെന്ന് ഫര്‍ഹാന വെളിപ്പെടുത്തി. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയെന്നും കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ഫര്‍ഹാന പറഞ്ഞു.
ഷിബിലിയേയും ഫര്‍ഹാനയേയും പൊലീസ് അട്ടപ്പാടിയിലും ചളവറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ കൈക്കലാക്കിയ സിദ്ദിഖിന്റെ മൊബൈല്‍ഫോണ്‍ അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെടുത്തു. ആസൂത്രണം ചെയ്തത് ഹണി ട്രാപ്പല്ല. താന്‍ ഒരു രൂപ പോലും സിദ്ദിഖില്‍ നിന്ന് വാങ്ങിയിട്ടില്ല. എല്ലാം ചെയ്തത് ഷിബിലിയും ആഷിഖുമാണ്. കൃത്യം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ഫര്‍ഹാനയുടെ വെളിപ്പെടുത്തല്‍.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
അട്ടപ്പാടി ചുരം എട്ടാം വളവില്‍ നിന്നാണ് സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ മെസേജ് വരിക ഈ നമ്പറിലേക്കായിരിക്കും എന്നാണ് പ്രതികള്‍ കരുതിയത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച 9ാം വളവിലും പ്രതികളെയെത്തിച്ചു.
ഹണിട്രാപ്പിൽ യുവതിയടക്കം മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
സിദ്ദിഖിന്റെ മൃതദേഹം അടങ്ങിയ ബാഗ് തങ്ങളിലൊരാള്‍ ഇവിടെ ഉപേക്ഷിച്ചുവെന്നും രണ്ടാമന്‍ കാവല്‍ നിന്നുവെന്നും ഷിബിലി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് അഞ്ച് മിനിറ്റോളം മാത്രം നീണ്ട് നിന്ന തെളിവെടുപ്പ് അവസാനിപ്പിച്ച് പൊലീസ് മടങ്ങി. ചളവറയിലേ ഷിബിലിയുടെ വീട്ടിലേക്കാണ് പിന്നീട് പോയത്.കൊലപാതക സമയത്ത് ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഫര്‍ഹാന വീടിന്റെ പുറകുവശത്ത് ഇട്ട് കത്തിച്ചതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]