മലപ്പുറത്ത് കുളിമുറിയില്‍ കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം ശിക്ഷ

മലപ്പുറത്ത് കുളിമുറിയില്‍ കയറി വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പെരിന്തല്‍മണ്ണ: തുണി അലക്കുകയായിരുന്നു യുവതിയെ കുളിമുറിയില്‍ കയറി ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്. പട്ടിക്കാട് പാറക്കത്തൊടി കൂറ്റമ്പാറ വീട്ടില്‍ അബ്ദുല്‍ ഹമീദിനെയാണ് (39) കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (1) വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും, 50,000 രൂപ പിഴയുമാണ് ശിക്ഷ. ഇത് കൂടാതെ മറ്റ് മൂന്ന് വകുപ്പുകളിലായി 11 വര്‍ഷം കഠിന തടവും, 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് പ്രതിയെ പിടികൂടിയത്.
മലാശയത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ പോലീസ് പിടികൂടി
ജില്ലയ്ക്കകത്തും പുറത്തും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ ഹമീദ്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസിലെ പരാതിക്കാരി 2022 സെപ്റ്റംബറില്‍ തീപൊള്ളലേറ്റ് ചികില്‍സയിലിരിക്കേ മരിച്ചിരുന്നു. അതിനാല്‍ നഷ്ടപരിഹാരതുക ഇവരുടെ കുട്ടികള്‍ക്ക് ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധഥി പ്രകാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വപ്‌ന പി പരമേശ്വരത്ത് ഹാജരായി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!