മലപ്പുറം ബോയ്സ് സ്കൂളിലെ രണ്ട് ഉറുദു അധ്യാപകർ വിദ്യാർഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ

മലപ്പുറം ബോയ്സ് സ്കൂളിലെ രണ്ട് ഉറുദു അധ്യാപകർ വിദ്യാർഥിയെ പീഡിപ്പിച്ചതിന് അറസ്റ്റിൽ

മലപ്പുറം: പോക്സോ കേസിൽ മലപ്പുറം ബോയ്സ് സ്കൂളിലെ മറ്റൊരു അധ്യാപകനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ദിവസങ്ങൾക്കുള്ളിൽ രണ്ട് അധ്യാപകരാണ് പോക്സോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. അറസ്റ്റിലായ രണ്ടുപേരും ഉറുദു ഭാഷാ അധ്യാപകരാണ്.

പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ കുഞ്ഞിമൊയ്തീൻ (52) ആണ് ഇന്ന് അറസ്റ്റിലായത്. 12 വർഷമായി സ്കൂളിലെ ഉറുദു അധ്യാപകനാണ്.
രണ്ട് ഭാര്യമാരുള്ള മലപ്പുറം സ്വദേശി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചത് മൂന്ന് വര്‍ഷം
സ്കൂൾ കൗൺസിലിങ്ങിലാണ് ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി പീഡനം തുറന്നു പറയുന്നത്. മലപ്പുറം ചൈൽഡ് ലൈനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. കുട്ടിയ പല തവണ പ്രകൃതി വിരുദ്ധ ലൈം​ഗിക പീഡനം നടത്തിയെന്നാണ് കേസ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വലിയാട് സ്വദേശിയായ ഷാഹിമഹൽ വലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55) ആണ് നേരത്തെ അറസ്റ്റിലായ അധ്യാപകൻ. പതിമൂന്നുകാരനെ പല തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2019 മുതൽ 2022 ഡിസംബർ മാസം വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നത്. കുട്ടിയെ പല തവണ ചെമ്മങ്കടവ് വെച്ച് അയൽവാസിയുടെ വീട്ടിന്റെ പിൻഭാ​ഗത്ത് കൊണ്ടുപോയി അശ്ലീല ദൃശ്യങ്ങൾ കാട്ടികൊടുത്ത് പീഡിപ്പിക്കുകയായിരുന്നു.

Sharing is caring!