ആളം നിവാസികളുടെ സ്വപ്നം യാഥാർഥ്യമായി, മാറഞ്ചേരി പാലം ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും
പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ ആളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥ്യാര്ത്ഥമാകുന്നു. ദ്വീപിലേക്കുള്ള പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പാലം ഫെബ്രുവരിയില്‍ ഗതാഗതത്തിനായി തുറന്നു നല്‍കും. 5.5 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രണ്ടര മീറ്റര്‍ വീതിയില്‍ നടപ്പാതയടക്കം ഏഴര മീറ്റര്‍ വീതിയിലും 75 മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്.
മലപ്പുറം പുതുപൊന്നാനിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
25 മീറ്റര്‍ നീളത്തിലുള്ള മൂന്ന് സ്പാനുകളാണ് പാലത്തിനു ഉണ്ടാകുക. ഇരുവശത്തുമായി 860 മീറ്റര്‍ അപ്രോച്ച് റോഡുമുണ്ട്. നിലവില്‍ പാലത്തിന്റെ നടപ്പാത, കൈവരികള്‍, റോഡ് സേഫ്റ്റി വര്‍ക്കുകള്‍, അപ്രോച്ച് റോഡിന്റെ ടാറിങ്, പെയിന്റിങ് ഉള്‍പ്പടെയുള്ള പ്രവൃത്തികളും പൂര്‍ത്തിയായി.
ബിയ്യം കായലിനോട് ചേര്‍ന്ന് നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ആളം ദ്വീപില്‍ താമസിക്കുന്ന 120 ഓളം കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസിലേക്കും വിവിധ പ്രദേശങ്ങളിലേക്കും പോകാന്‍ ഏറെ പഴക്കമുള്ള പഴയ പാലമായിരുന്നു ഏക ആശ്രയം. മുമ്പുണ്ടായിരുന്ന വീതി കുറഞ്ഞ പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നതോടെ പലതവണ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും വെള്ളപ്പൊക്കത്തില്‍ ഇതെല്ലാം ഒലിച്ചുപോയിരുന്നു.
പൊന്നാനി തുറമുഖത്തു നിന്നും ക്രൂയിസ് കപ്പൽ എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്
ദ്വീപുകാരുടെ സുരക്ഷിതയാത്രക്കും മികച്ച ഗതാഗതത്തിനുമായി മുന്‍ സ്പീക്കറും, ജനപ്രതിനിധിയുമായ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് പാലം നിര്‍മാണത്തിന് വഴിയൊരുക്കിയത്. നിലവിലെ ഏഴ് മീറ്റര്‍ റോഡിന് അനുസൃതമായി പാലം നിര്‍മിക്കാന്‍ പ്ലാനും എസ്റ്റിമേറ്റും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യമായ തുകയും അനുവദിച്ച് സാങ്കേതിക തടസങ്ങള്‍ നീക്കി. നിലവിലെ എം.എല്‍എ പി നന്ദകുമാറിന്റെ നിരന്തര ഇടപെടലില്‍ പദ്ധതി യാഥാര്‍ഥ്യമായി.
RECENT NEWS
സി എ എയെ കോടതിയിൽ നേരിടാൻ കപിൽ സിബലിനെ രംഗത്തിറക്കി മുസ്ലിം ലീഗ്
ന്യൂ ഡെൽഹി: സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി ലീഗ് നേതാക്കൾ പ്രമുഖ അഭിഭാഷകൻ കപിൽ സിബലുമായി ചർച്ച നടത്തി. മുസ്ലിംലീഗിന് വേണ്ടി കപിൽ സിബലാണ് സുപ്രിംകോടതിയിൽ [...]