മലപ്പുറത്തുനിന്നും പിടിച്ചത് ബിസ്ക്കറ്റ് പാക്കുകള്‍ക്കൊപ്പം കടത്തിയ ഒന്നരക്കോടി രൂപയുടെ കൂള്‍ ഹാന്‍സ് പാക്കറ്റുകള്‍

മലപ്പുറം: മലപ്പുറം വട്ടംകുളത്ത് ബിസ്ക്കറ്റ് പാക്കുകള്‍ക്കൊപ്പം കടത്തിയത് ഒന്നരക്കോടി രൂപയുടെ ‘കൂള്‍’ ഹാന്‍സ് പാക്കറ്റുകള്‍. പിടികൂടിയത് മാര്‍ക്കറ്റില്‍ 60-70രൂപക്കു വില്‍ക്കുന്ന മൂന്നുലക്ഷത്തിലധികംവരുന്ന പക്കറ്റുകള്‍. കടത്ത് പിടിക്കപ്പെടാതിരിക്കാന്‍ പുറത്തെ 10പെട്ടികളില്‍ ഒറിജിനല്‍ ബസ്റ്റുകള്‍ തന്നെ നിറച്ചു. സംഘം ഈ കടത്തിലൂടെ ലാഭംകൊയ്യാനിരുന്നത് ഒരു കോടി രൂപ. മലപ്പുറം വട്ടംകുളത്തുവെച്ചാണ് ബിസ്ക്കറ്റിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത ഹാന്‍സ് ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടിയത്.
രണ്ട് വലിയ ലോറികളില്‍ നിന്നായി ഒന്നുലക്ഷത്തോളം പാക്കറ്റ് കൂള്ഹാന്സ് ഉത്പ്പന്നങ്ങളാണ് ഇന്നലെ രാത്രി 10 -ന് പിടികൂടിയത്. വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടേയാണ് എക്സൈസ്,പോലീസ് സംഘം പിടികൂടുന്നത്.
പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44),വല്ലപ്പുഴ കാളപറമ്പില്അലി (47 )തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38)എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഗോഡൗണ്‍ ഉടമ വെളിയംകോട് സ്വദേശി ഷൗക്കത്തിനെ പിടികൂടാനുണ്ട്.വട്ടംകുളത്തെ ബിസ്ക്കറ്റ് ഗോഡൗണിന്റെ മറവില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വന്‍ തോതില്‍ ഇതിനകം മാര്‍ക്കറ്റില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.വാഹനങ്ങളും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.
അതേ സമയം രണ്ടു ലോറികളിലും 10പെട്ടികളിലായി സംഘം സണ്‍ഫീസ്റ്റിന്റെ 10 പെട്ടി ഒറിജിനല്‍ ബസ്്ക്കറ്റും വെച്ചിരുന്നു.
വാഹനപരിശോധനയില്‍ സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമായിരുന്നു ഇത്. ആദ്യം പരിശോധന നടത്തിയപ്പോള്‍ എക്സൈസിനും ഒറിജിനല്‍ ബിസ്ക്കറ്റ് തന്നെയാണ് ലഭിച്ചത്. എ്ന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോറി പിടിച്ചെടുത്തതെന്നതിനാല്‍ പിന്നീട് വിശദമായി പരിശോധിക്കുകയായിരുന്നു ഇതോടെയാണ് ബിസ്ക്കറ്റിന്റെ വലിയ പെട്ടിയില്‍ നിറച്ച ചെറിയ നീല പെട്ടികളില്‍ കൂള്‍ ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്. ചെറിയ നിലപെട്ടികളില് ഒന്നില്‍ ഒമ്പതു പാക്കറ്റുകളാണുണ്ടായിരുന്നത്.ഇവ ഒന്നിനു 60-70രൂപക്കാണു മാര്‍ക്കറ്റില്‍ വില്പന നടത്തുന്നതെന്നു എക്സൈസ് ഉദ്യേഗസ്ഥന് മറുനാടന്‍ മലയാളിയോടു പറഞ്ഞു. ഇത്തരത്തിലുള്ള മൂന്നുലക്ഷത്തോളം പക്കറ്റുകളാണ് പിടിച്ചെടുത്തത്. ഒന്നരക്കോടിയോളം രൂപയുടെ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തതെന്നും ഇവ ആന്ധ്രയില്‍നിന്നും കൊണ്ടുവന്നതാണെന്നും എക്്സൈസ് വ്യക്തമാക്കി. അതേ സമയം ഇതിലെ പുകയില ഉല്പന്നങ്ങള് തിരുവനന്തപുരത്തേക്കു എത്തിക്കാനുള്ളതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.
വട്ടംകുളത്ത് താല്കാലികമായി ഇറക്കിയതാണെന്നും ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തേക്കുകൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു.പൊന്നാനി എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ മുഹമ്മദ് റിയാസ്, ഉത്തരമേഖലാ എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍മാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ടി.ഷിജുമോന്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു, ശങ്കര്‍, പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ദാസ്, സി.ദിഥിന്, മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.ഷിബു, പൊന്നാനി സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ ്എക്സൈസ് ഓഫീസര്‍മാരായ അജു, കണ്ണന്, രഞ്ജിത്, വിനീഷ് തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ നിഥിന് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]