മലപ്പുറത്തെ വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞ് സ്വര്‍ണവുംപണവും തട്ടി: പ്രതി പിടിയില്‍

മലപ്പുറത്തെ വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞ് സ്വര്‍ണവുംപണവും തട്ടി: പ്രതി പിടിയില്‍

മലപ്പുറത്തെ വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍ നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലില്‍ വീട്ടില്‍ അസീസ് (40) എന്ന അറബി അസിസിനെയെണ് മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാപ്പ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ്

സ്വര്‍ണ മാലയും പണവും തട്ടിയെടുത്ത സംഭവത്തില്‍ വയോധിക മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസീസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ ആണ് പ്രതി കുറ്റം സമ്മതിച്ചത്. സംസ്ഥാനത്തുടനീളം നിരവധി മോഷണം, ലഹരി കടത്ത്, വഞ്ചന തുടങ്ങിയ കേസില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തോളം കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, എസ്.ഐ കൃഷ്ണന്‍, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്

Sharing is caring!