നഗരസഭ ഭൂമിയില്‍ ഖനനം : വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍

നഗരസഭ ഭൂമിയില്‍ ഖനനം : വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍

മഞ്ചേരി : നഗരസഭാ ഭൂമിയില്‍ നിന്ന് ചെങ്കല്ല് വെട്ടി വില്‍പ്പന നടത്തിയ സംഭവത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച നഗരസഭാ ഓഫീസിലും ഖനനം നടന്ന ഭൂമിയിലും വിജിലന്‍സ്, റവന്യൂ, ജിയോളജി വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി. 5.08 സെന്റ് ഭൂമിയില്‍ രണ്ടാള്‍ ഉയരത്തില്‍ ചെങ്കല്ല് വെട്ടികടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എം സി ജംസ്റ്റര്‍, ടി എസ് നിഷ, നിലമ്പൂര്‍ താഹസില്‍ദാര്‍ എം പി സിന്ധു, ജിയോളജിസ്റ്റ് പി സി രശ്മി എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് പരിശോധന നടത്തിയത്. അനധികൃത കെട്ടിട നിര്‍മാണത്തിന് ഒത്താശചെയ്യുന്നതിലൂടെ നഗരസഭയില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന കേസില്‍ രണ്ടാഴ്ച്ച മുമ്പും നഗരസഭാ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. സ്വന്തം ഭൂമിയില്‍നിന്നും ഖനനം നടത്തിയ വിവരം പുറത്തായിട്ടും നഗരസഭ നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്ന് നാട്ടുക്കാരാണ് വിജലന്‍സിനെ സമീപിച്ചത്. ഇതേതുടര്‍ന്നാണ് പത്തംഗ സംഘം പരിശോധനക്ക് എത്തിയത്.

Sharing is caring!