മലപ്പുറം എടപ്പാളില്‍ അപകട പരമ്പര: രണ്ട് ദിവസത്തിനിടെ അഞ്ച് അപകടങ്ങളിൽ രണ്ട് മരണവും പതിനാറ് പേർക്ക് പരുക്കും

മലപ്പുറം എടപ്പാളില്‍ അപകട പരമ്പര: രണ്ട് ദിവസത്തിനിടെ  അഞ്ച് അപകടങ്ങളിൽ രണ്ട്  മരണവും പതിനാറ് പേർക്ക് പരുക്കും

എടപ്പാൾ:മേഖലയിൽ രണ്ട് ദിവസത്തിനിടെ ഉണ്ടായ അഞ്ച് അപകടങ്ങളിൽ രണ്ട് മരണവും പതിനാറ് പേർക്ക് പരുക്കും.ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ സ്വകാര്യ ബസ്സും ബൈക്കും ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി പൊന്നാനി സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ മകൻ അബ്രാർ (17) മരിച്ചു. അയിലക്കാട് സ്വദേശി വലിയകത്ത് ഷബീറലി (17), തൃക്കണാപുരം പൂതളശ്ശേരി അമർനാഥ് (17) എന്നിവർക്ക് പരുക്കേറ്റിരുന്നു.അയിലക്കാട് -അത്താണി റോഡിൽ വെച്ചാണ് അപകടം നടന്നത്. തുടർന്ന് രാത്രി സംസ്ഥാന പാതയിലെ പുള്ളുവൻപടിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഈ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോലത്രക്കുന്ന് താഴത്തെ പുരക്കല്‍ മിഥുൻ (18) ഇന്നലെ മരിച്ചു.ഈ അപകടത്തിൽ പരുക്കേറ്റ
ആദിത്യൻ,അതുൽ എന്നിവര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ ഉച്ചക്ക് 12 മണിയോടെ എടപ്പാൾ കണ്ടനകത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓട്ടോയിലും ബൈക്കിലും തട്ടി കടയിലേക്ക് ഇടിച്ച് കയറി.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.കണ്ണൂർ ഇരിട്ടി പേരാവൂർ സ്വദേശികളായ അഞ്ച് പേർക്കാണ് പരിക്ക് പറ്റിയത്.വൈകീട്ട് മൂന്നരയോടെയാണ് അടുത്ത അപകടം നടന്നത്.സംസ്ഥാന പാതയിലെ നടുവട്ടം കാലടിത്തറ മണലിയാർ കാവ് ക്ഷേത്രത്തിന് മുൻവശത്തെ ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറുകയായിരുന്നു.കോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിൽ കാർ യാത്രക്കാരായ അഞ്ച് പേർക്ക് പരുക്കേറ്റു.ഹോട്ടലിന്റെ മുന്‍വശം ഇടിച്ചു തകര്‍ത്ത കാര്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്.പരിക്കേറ്റ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെ ശുകപുരം പെട്രോൾ പമ്പിന് സമീപത്താണ് അടുത്ത അപകടം നടന്നത്.മിനി ലോറി സ്കൂട്ടറില്‍ ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയായിരുന്നു.അപകടത്തിന് ശേഷം നിർത്താതെ പോയ ലോറി നാട്ടുകാർ വട്ടംകുളത്ത് വെച്ച് പിടികൂടി.പരിക്കു പറ്റിയ ഒരു സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്കും ഒരാളെ എടപ്പാള്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

Sharing is caring!