സാക്ഷികള്‍ക്ക് പോലീസ് ഭീഷണി;.അന്വേഷണത്തിന്മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്

മലപ്പുറം : മനുഷ്യാവകാശ കമ്മീഷനില്‍ നല്കിയ പരാതിയിലെ സാക്ഷികളെ പോലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി ശല്യപ്പെടുത്തുകയാണെന്ന പരാതിയില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് കമ്മീഷന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ ബൈജൂ നാഥ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍്ട്ട് സമര്‍പ്പിക്കണം.
ഭര്‍ത്താവിന്റെ അമ്മയും സഹോദരിമാരും നടത്തുന്ന മാനസിക ശാരീരിക ഉപദ്രവങ്ങള്‍ക്ക് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുത്തെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു.ഈ കേസിലെ സാക്ഷികള്‍ക്കാണ് ഭീഷണി.
പരാതിക്കാരായ പൊന്നാനി കോട്ടത്തറ സ്വദേശിനി പട്ടാമ്പി കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഭര്‍ത്തൃവീട്ടുകാരുടെ ഉറപ്പുലഭിച്ചത്. എന്നാല്‍ കോടതി മുമ്പാകെ നല്കിയ കരാര്‍ ലംഘിച്ച് ഭര്‍ത്തൃവീട്ടുകാര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ച് കയറി സമാധാനവും സ്വസ്ഥതയും നശിപ്പിച്ചതായി പരാതിക്കാരി അറിയിച്ചു. മലപ്പുറം വനിതാസെല്‍ മുന്‍ എ.എസ്.ഐ. ഇന്ദിരാമണിയും പൊന്നാനി പോലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ. ശശിധരനും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇതിന് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതു കാരണം പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിക്കാരി അറിയിച്ചു. കമ്മീഷന് പരാതിക്കാരിയെയും എതിര്‍കക്ഷിയെയും കേട്ടു. മൊഴി കേട്ട് ഫയല്‍ പരിശോധിച്ചതിന് ശേഷമാണ് കൂടുതല്‍ അന്വേഷണത്തിന് കമ്മീഷന് ഉത്തരവിട്ടത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]