കരിപ്പൂര്‍ വഴി മലാശയത്തില്‍ സ്വര്‍ണം കടത്താന്‍ സമീറിന് നല്‍കിയത് 70,000 രൂപയും ഫയാസിന് 50000 രൂപയും. സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചു

മലപ്പുറം: കരിപ്പൂര്‍വഴി മലാശയത്തില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ശ്രമിച്ച സമീറിന് സ്വര്‍ണക്കടത്ത് മാഫിയ ഓഫര്‍ ചെയ്തത് 70,000. സഹയാത്രികനായ ഫയാസിനും സമാനമായ കടത്തിന് നല്‍കിയത് 50000 രൂപയും. സ്വര്‍ണത്തിന്റെ തൂക്കത്തിനനുസരിച്ചാണു തങ്ങള്‍ക്കു കാരിയര്ചാര്ജ് വാഗ്ദാനം നല്‍കിയതെന്നും ഇരുവരും പറഞ്ഞു. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.089 കിലോഗ്രാം സ്വര്‍ണ മിശ്രിതവുമായി രണ്ടുപേരെ കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ദോഹയില്‍ നിന്നും വന്ന വടകര വില്ല്യപള്ളി സ്വദേശികളായ താഴെമഠത്തില്‍ സമീരില്‍നിന്നും (33) കുയ്യാലില്‍ ഫയാസില്‍ നിന്നും (24) യഥാക്രമം 1254 ഗ്രാമും 835 ഗ്രാമും തൂക്കം വരുന്ന നാലുക്യാപ്സുള്‍ സ്വര്‍ണം വീതമാണ് പിടികൂടിയത്. കള്ളക്കടത്തു സംഘം സമീറിന് 70000 രൂപയും ഫയാസിന് 50000 രൂപയുമാണ് ആണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്യോഷണം നടത്തും.തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് കസ്റ്റീസ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടുന്നത്. ഇന്നലെ രാവിലെ മസ്കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍നിന്നും 850 ഗ്രാം സ്വര്‍ണ്ണമിശ്രിതം പിടികൂടിയിരുന്നു.
അതേ സമയം ഇന്നലെ മസ്കറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാഫില്‍ എന്ന യാത്രക്കാരനില്‍ നിന്നും 850 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂള്‍ പിടികൂടിയിരുന്നു. ഇയാളും മലാശയത്തില്‍ ഒളിപ്പിച്ച നിലയില്‍ആയിരുന്നു കണ്ടെത്തിയത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളും കൂടുതല്‍ അന്വേഷണവും നടന്നു വരുന്നു .
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]