അടിമാലിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത് മലപ്പുറത്തെ വിദ്യാര്‍ഥി

മലപ്പുറം: അടിമാലിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത് മലപ്പുറത്തെ വിദ്യാര്‍ഥി. 40വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. സംഘം മലപ്പുറത്തുനിന്നും
യാത്ര പോയത് കൊടൈക്കനാലിലേക്ക്.. യാത്രക്കായി ഓരോ വിദ്യാര്‍ഥിയില്‍നിന്നും പിരിച്ചത് 3500രൂപ വീതം. രണ്ട് മാസം നീണ്ട ആസൂത്രണം; അവസാന ഒരുക്കങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍. തിരൂര്‍ റീജിയണല്‍ കോളജിലെ വിദ്യാര്‍ഥികള്‍ യാത്രപോയത് സ്ഥാപനത്തെ അറിയിക്കാതെ. അവസാനം കുട്ടികളുടെ പുതുവത്സര ആഘോഷ യാത്ര ദുരന്തയാത്രയായി മാറി.
അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടത്തില്‍പ്പെട്ടത് മലപ്പുറം തിരൂര്‍ റീജിയണല്‍ കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ്. മരണപ്പെട്ട മലപ്പുറം വളാഞ്ചേരി ആതവനാട് ചേനാടന്‍ സൈനുദ്ദീന്റെ മകന് മിന്‍ഹാജ് (20) രണ്ടാം വര്‍ഷ റഫ്രിജറേഷന്‍ കോഴ്സ് വിദ്യാര്‍ഥിയാണ്. .വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സര ആഘോഷ യാത്രക്കിടെയാണ് അപകടം നടന്നത്. സ്ഥാപനത്തെ അറിയിക്കാതെ രണ്ടാം വര്‍ഷ റഫ്രിജറേഷന്‍ കോഴ്സിലെ 41 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സംഘടിപ്പിച്ചതാണ് യാത്ര. പുലര്‍ച്ചെ 1.15 ഓടെയാണ് അപകടമുണ്ടായത്. നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസ്സിനടിയില്‍നിന്നാണ് മിന്ഹാജിന്റെ മൃതദേഹം കണ്ടെത്തിയത്.
അപകടത്തില്‍ പെട്ടത് കൊടൈക്കനാലില്‍ നിന്നുള്ള മടക്ക യാത്രക്കിടിയിലാണ്. . രണ്ട് മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു വിദ്യാര്‍ത്ഥികളുടെ യാത്ര. ഒരു വിദ്യാര്‍ത്ഥി 3500 രൂപ വീതമാണ് എടുത്തത്. രണ്ടാം വര്‍ഷ റഫ്രിജറേഷന്‍ കോഴ്സിലെ അറുപതോളം വിദ്യാര്‍ത്ഥികളുള്ള ക്ലാസിലെ 41 പേരാണ് യാത്ര പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഘം യാത്ര പുറപ്പെട്ടത്.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]