ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാല്‍സംഗത്തിനിരയായി

ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയ 19കാരി കൂട്ടബലാല്‍സംഗത്തിനിരയായി

മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരി കൂട്ടബലാല്‍സംഗത്തിനിരയായി. പരപ്പനങ്ങാടിയില്‍ ഇരയായത് ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാര്‍ത്ഥിനി. സംഭവത്തില്‍ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍മാരായ താനൂര്‍ പരിയാപുരം രണ്ടാം വാര്‍ഡിലെ പള്ളിക്കല്‍ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറം ആലിക്കാനകത്ത് സഹീര്‍ ,ബാര്‍ബര്‍ ജോലി ചെയ്യുന്ന പുത്തരിക്കല്‍ മുനീര്‍ എന്നിവരെ പേരാമ്പ്ര പോലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഡിസംബര്‍ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത് ഭാര്യയും കുട്ടികളുമുള്ള കാമുകന്‍ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച പെണ്‍കുട്ടിയെ ഇരുവരും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. ശേഷം കെട്ടുങ്ങല്‍ സ്വദേശി സഹീറും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി.അവശയായ പെണ്‍കുട്ടിയെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും മംഗലാപുരം ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. ഒരാഴ്ച മുമ്പ് പേരാമ്പ്രയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ച് ബന്ധുക്കള്‍ പേരാമ്പ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസര്‍ഗോഡ് നിന്നും കണ്ടെത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പോലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രജീഷ് രാത്രി കാലങ്ങളില്‍ പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കവേ രണ്ട് വര്‍ഷം മുമ്പ് ടൂറിസ്റ്റ് ബസ്സില്‍ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായ ആളുമാണ്

Sharing is caring!