തുടര്‍ച്ചയായ രണ്ടാംതവണ വി.പി.നിസാറിന് കേരളാ മീഡിയാ അക്കാദമി അവാര്‍ഡ്

തുടര്‍ച്ചയായ രണ്ടാംതവണ വി.പി.നിസാറിന്   കേരളാ  മീഡിയാ അക്കാദമി അവാര്‍ഡ്

മലപ്പുറം: കേരള മീഡിയ അക്കാദമിയുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സേ്റ്റാറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മംഗളം ദിനപത്രം മലപ്പുറം ജില്ലാലേഖകന്‍ വി.പി നിസാറിന്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകള്‍ മൂലം ട്രാന്‍സ് ജന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതം സമൂഹ മനസ്സിനുമുന്നിലെത്തിച്ച ഉടലിന്റെ അഴലളവുകള്‍ എന്ന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.വി.സുധാകരന്‍, നീതു സോന, കെ.ജി ജ്യോതിര്‍ഘോഷ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 25,000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

തുടര്‍ച്ചയായ രണ്ടാംതവണയാണ് നിസാറിന് മീഡിയാ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വര്‍ഗംതേടി നരകംവരിച്ചവര്‍ എന്ന ലേഖന പരമ്പരക്ക് മീഡിയ അക്കാദമിയുടെ മികച്ച അനേ്വഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

സേ്റ്ററ്റ്‌സ്മാന്‍ ദേശീയ അവാര്‍ഡില്‍ ഒന്നാംസ്ഥാനം, രണ്ടുതവണ കേരളാ നിയമസഭയുടെ മാധ്യമ അവാര്‍ഡ്, രണ്ടു തവണ സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവ പ്രതിഭാ അച്ചടി മാധ്യമ പുരസ്‌കാരം,കേരളീയം വി.കെ. മാധവന്‍കുട്ടി മാധ്യമ അവാര്‍ഡ്, പത്തനംതിട്ട പ്രസ്‌ക്ലബ്ബിന്റെ സി.ഹരികുമാര്‍ മാധ്യമ അവാര്‍ഡ്, ജോയി വര്‍ഗീസ് ഫൗണ്ടേഷന്‍ മാധ്യമ അവാര്‍ഡ്, സോളിഡാരിറ്റി സംസ്ഥാന മാധ്യമ അവാര്‍ഡ്, സി.കൃഷ്ണന്‍നായര്‍മാധ്യമ അവാര്‍ഡ്, രണ്ടുതവണ പ്രേംനസീര്‍ സൗഹൃദ്സമിതിയുടെ മാധ്യമ അവാര്‍ഡ്, തിക്കുറുശി മാധ്യമ അവാര്‍ഡ്, 24ഫ്രൈം മാധ്യമ അവാര്‍ഡ്,ഇന്‍ഡൊഷെയര്‍ തുടങ്ങിയ 20 പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
മലപ്പുറം കോഡൂര്‍ വലിയാട് മൈത്രി നഗര്‍ സ്വദേശിയാണ്.

Sharing is caring!