പാന്റ്‌സിന്റെ സിപ്പിന്റെ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റും, സോക്സിനുള്ളിലും സ്വര്‍ണം

പാന്റ്‌സിന്റെ സിപ്പിന്റെ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റും, സോക്സിനുള്ളിലും സ്വര്‍ണം

മലപ്പുറം: പാന്റ്‌സിന്റെ സിപ്പിന്റെ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റും, സോക്സിനുള്ളിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച 24കാരന്‍ പോലീസ് പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി 16 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റംഷാദ് (24) എന്നയാളാണ് പിടിയിലായത്.
കാലില്‍ ധരിച്ച സോക്‌സുകള്‍ക്കകത്തും പാന്‍സിന്റെ സിപ്പിന്റെ സ്റ്റിച്ചിനകത്തും 300 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച് കടത്താനാണ് റംഷാദ് ശ്രമിച്ചത്.
ഇന്നു രാവലെ 8.30 നു ദുബായില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് റംഷാദ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9.30 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ റംഷാദിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ റംഷാദ് തന്നെ കൊണ്ട് പോവാന്‍ വന്ന ബന്ധുക്കളോടൊപ്പം
കാറില്‍ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റില്‍ വെച്ചാണ് റംഷാദിനെ
പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ റംഷാദ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പാന്റ്‌സിന്റെ സിപ്പിന്റെ ഭാഗത്ത് സ്വര്‍ണ്ണ മിശ്രിതമടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചതില്‍ ഇയാള്‍ ധരിച്ച സോക്‌സുകളില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ രണ്ട് പാക്കറ്റുകള്‍ കൂടി കണ്ടെത്തുകയായിരുന്നു. സ്വര്‍ണ്ണം സ്വീകരിക്കാന്‍ വീട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു റംഷാദിനെ ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്.
 അഭ്യന്തര വിപണിയില്‍ 16 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് കജട ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

Sharing is caring!