ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായി. സൗജത്തിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ പോലീസ്.
മലപ്പുറം: സ്വന്തം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്താന്‍ സഹായിച്ച കാമുകനെ ഉപേക്ഷിച്ച് ജീവിതം പിന്നീട് മറ്റൊരാളോടൊപ്പമായി. സൗജത്തിന്റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ പോലീസ്. അന്വേഷണം മുന്‍കാമുകനിലേക്ക് തന്നെ. തന്നെ ചതിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം ബഷീര്‍ ആത്മഹത്യക്കു ശ്രമിച്ചതാണെന്ന അനുമാനത്തില്‍ അന്വേഷണം. ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്ത് പോലീസ്
ഭര്‍ത്താവിനെ കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ പ്രതിയായ താനൂര്‍ സ്വദേശി സൗജത്തിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറമ്പ് ആലക്കപറമ്പിലെ ക്വാര്‍ട്ടേഴ്സില്‍ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭര്‍ത്താവും ഇവിടെയാണ് താമസം. സംഭവ ദിവസം ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുന്‍ ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേര്‍ന്ന് സൗജത്തിന്റെ ഭര്‍ത്താവായ താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന് സവാദി (40) നെയാണ് കൊലപ്പെടുത്തിയത്. മകള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുക്കുകയും ചെയ്തു.വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിറങ്ങിയതായിരുന്നു പ്രതികള്‍
RECENT NEWS
സംഘ പരിവാറിന്റെ അതേ മനസാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി
തിരൂർ: സംഘ്പരിവാറിൻ്റെ മനസാണ് കോൺഗ്രസിനെന്നും ബി.ജെ.പിയുടെ കേരളവിരുദ്ധ മനോഭാവത്തിനൊപ്പം നിൽക്കുകയാണ് യു.ഡി.എഫെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ആലത്തിയൂരിൽ ഉദ്ഘാടനം ചെയ്തു [...]