അരീക്കോട് സ്വന്തംമകളായ 17കാരിയെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവര്‍ഷത്തോളം

അരീക്കോട് സ്വന്തംമകളായ 17കാരിയെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവര്‍ഷത്തോളം

മലപ്പുറം: സ്വന്തംമകളായ 17കാരിയെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവര്‍ഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയില്‍ സ്വദേശിയായ 43കാനെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. 2018 ജൂണ്‍ മുതല്‍ നിരന്തരമായി കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 16ന് പിതാവില്‍ നിന്നും ലൈംഗിക പീഡനത്തിനിരയായ കുട്ടി സ്‌കൂളിലെ കൗണ്‍സിലറോട് വിവരം പറയുകയായിരുന്നു. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജ്ഡജി മുമ്പാകെ മൊഴി നല്‍കിയ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നിര്‍ദ്ദേശപ്രകാരം മഞ്ചേരി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റി. കേസ്സായതോടെ മുങ്ങിയ പ്രതിയെ 23ന് പൊലീസ് തേക്കിന്‍ചോട് എന്ന സ്ഥലത്തു വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിസംബര്‍ എട്ടുവരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.

Sharing is caring!