ജോലി വാഗ്ദാനം ചെയ്ത് മലപ്പുറത്തെ യുവതിയെ പീഡിപ്പിച്ച് മുങ്ങിയപ്രതി ഏഴു വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍നിന്നും പിടിയില്‍
മലപ്പുറം: മലപ്പുറം വാഴക്കാടുവെച്ച് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ ഏഴൂവര്ഷത്തിന് ശേഷം തമിഴ്നാട്ടിലെ ഒളികേന്ദ്രത്തില്‍നിന്നും പോലീസ് സാഹസികമായി പിടികൂടി.
തമിഴ്നാട് നാഗപ്പട്ടണം സ്വദേശി സിര്‍കളി പെരുംതോട്ടം അല്ലിമേട് നടരാജനാണ് അറസ്റ്റിലായത്. 2015ല്‍ തമിഴ്നാട്ടില്‍ നിന്നും എടവണ്ണപ്പാറ ഇരുപ്പന്‍ തൊടിയിലെ ലോഡ്ജിലെത്തിച്ച് ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു എന്നതാണ് കേസ്.അന്ന് മുങ്ങിയ പ്രതിയെ സാഹസികമായാണ് വഴിക്കാട് പോലീസ് സ്പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തത്.
അല്ലിമേട് കോളനിയില്‍ താമസിച്ച പ്രതിയെ പിടിക്കാന്‍ ചെന്ന സമയം കോളനിവാസികളുടെ വലിയ എതിര്‍പ്പുണ്ടായി. തുടര്‍ന്ന് തമിഴ്നാട് പോലീസിന്റെ സഹായം തേടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മൊബൈല്‍ ഉപയോഗിക്കുക പോലും ചെയ്യാത്ത ഇയാളെ കണ്ടെത്താന്‍ മാസങ്ങളുടെ ശ്രമം നടത്തേണ്ടി വന്നു. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡിയുടെ നിര്‍ദ്ധേശ പ്രകാരം വാഴക്കാട് എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ലോങ്ങ് പെന്റിംങ്ങ് ഡിറ്റക്ഷന്‍ സ്ക്വാഡിലെ കെ.ടി റാഷിദ് ,മുഹമ്മദ് അജ്നാസ് ,എന്നിവരാണ് പ്രതിയെ പിടികൂടിയത്
RECENT NEWS
11കാരിക്ക് പീഡനം; മദ്രസ അധ്യാപകന് 81 വർഷം തടവ്
പെരിന്തൽമണ്ണ: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 81 വർഷത്തേക്ക് ജയിൽവാസത്തിന് ശിക്ഷിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നെയാണ് പെരിന്തല്‍മണ്ണ [...]