
മലപ്പുറം: ശശി തരൂരിനെ ചുറ്റി യു ഡി എഫ് രാഷ്ട്രീയം വിവാദ കേന്ദ്രമായിരിക്കേ പാണക്കാട് ലീഗ് നേതാക്കളെ കണ്ട് അദ്ദേഹം ചർച്ച നടത്തി. സൗഹൃദ ചർച്ചയാണ് ശശി തരൂർ നടത്തിയതെന്ന് പറയുമ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായ ചർച്ചകളായാണ് കേരള രാഷ്ട്രീയം അദ്ദേഹത്തിന്റെ സന്ദർശനത്തെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുതിർന്ന നേതാക്കളടക്കം പാണക്കാട് സാദിഖലി തങ്ങളുടെ വസന്തിയിൽ നടന്ന ശശി തരൂരിന്റെ സന്ദർശന സമയത്ത് ഉണ്ടായിരുന്നു. കോഴിക്കോട് എം പി എം കെ രാഘവനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കോൺഗ്രസിനകത്ത് ഇനിയും ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും സന്ദർശനത്തിൽ പുതുതായി ഒന്നും കാണണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് വരാറുള്ളതാണ്. മാത്രമല്ല മുസ്ലിം ലീഗ് നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ തന്നെ ചുറ്റിപറ്റി ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം അകന്ന് മാറി.
പാണക്കാട് സന്ദർശനത്തിന് ശേഷം കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിലും അദ്ദേഹം എത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി എസ് ജോയിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കളായ എ പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരുടെ അഭാവം ശ്രദ്ധയായി. എന്നാൽ ഇതിൽ വിവാദമുണ്ടാകേണ്ടെന്നും ഔദ്യോഗിക പരിപാടികളില്ലാത്തതിനാൽ ജില്ലാ കമ്മിറ്റി അധ്യക്ഷൻ മാത്രം ഉണ്ടാവുക എന്നത് സ്വാഭാവികമാണെന്നും വി എസ് ജോയി അറിയിച്ചു.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]