മലപ്പുറം താനാളൂരില്‍ പിഞ്ചുബാലന് തെരുവ് നായ്ക്കളുടെ കടിയേറ്റ് മാരക പരിക്കേറ്റു

മലപ്പുറം താനാളൂരില്‍ പിഞ്ചുബാലന് തെരുവ്  നായ്ക്കളുടെ കടിയേറ്റ്  മാരക പരിക്കേറ്റു

താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റഷീദ്-റസിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (4) വയസ്സുള്ള അംഗനവാടി വിദ്യാര്‍ത്ഥിയെതെരുവ് നായ്ക്കളുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു,
വെള്ളിയാഴ്ചരാവിലെ യാണ് വീടിന്റെ സമീപത്തുള്ള വട്ടത്താണി-ദേവധാര്‍ ബൈപ്പാസ് റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതെരുവ് നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ഈ പിഞ്ചു ബാലനെ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ സഹോദരനും പിതാവും വന്നതിനുശേഷമാണ് നയക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത് ,ഉടന്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ചെങ്കിലുംതലയിലും ശരീരത്തിലുമായി നാല്പതോളം മുറിവുകള്‍ ഉണ്ടായിരുന്നതിനാല്‍ ഗുരുതരാവസ്ഥയിലായ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
തലയുടെ പുറകുഭാഗം നായകള്‍ മാംസം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിലെ മുറിവുകള്‍ എല്ലാം ആഴത്തിലുള്ളതാണ്.
ഈ പ്രദേശങ്ങളില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. ബന്ധപ്പെട്ട അധികാരികളുടെ ശക്തമായ നടപടി തെരുവുനായ്ക്കള്‍ക്കെതിരെ എടുക്കണമെന്ന് ജനകീയ ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്.

Sharing is caring!