റിറ്റുവിനോടുള്ള സ്‌നേഹം അതേപടി പുതിയ സി.പി.എം സ്ഥാനാര്‍ഥിക്കും നല്‍കി നാട്ടുകാര്‍

റിറ്റുവിനോടുള്ള സ്‌നേഹം അതേപടി പുതിയ സി.പി.എം സ്ഥാനാര്‍ഥിക്കും നല്‍കി നാട്ടുകാര്‍

മലപ്പുറം: മലപ്പുറം നഗരസഭയിലെ കൈനോട് 31-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന റിറ്റു റിറ്റു യാത്രയായത് കഴിഞ്ഞ ജൂണില്‍. അതും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയേയും തനിച്ചാക്കി. റിറ്റുവിനോടുള്ള സ്‌നേഹം അതേപടി പുതിയ സി.പി.എം സ്ഥാനാര്‍ഥിക്കും നല്‍കി നാട്ടുകാര്‍. മലപ്പുറത്തു നടന്നത് പച്ചക്കോട്ടയിലെ ചുവപ്പന്‍ വിജയം. മലപ്പുറം നഗരസഭയിലെ കൈനോട് 31-ാം വാര്‍ഡ് കൗണ്‍സിലറായിരുന്ന റിറ്റു(33)വിന്റെ മരണത്തോടെയാണ് ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ജുണില്‍ റിറ്റു യാത്രയായത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയേയും തനിച്ചാക്കിയായിരുന്നു. മലപ്പുറം നഗരസഭ കൗണ്‍സിലറും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി.കെ റിറ്റുവിന്റെ അകാലത്തിനുള്ള മരണം പാര്‍ട്ടിയെ മാത്രമല്ല രാഷ്ട്രീയ-പക്ഷഭേദമില്ലാതെ നാട്ടുകാരേയും മുഴുവനായി ഞെട്ടിച്ചിരുന്നു. ചെറുപ്പക്കാരനായ കൗണ്‍സിലര്‍ നാട്ടുകാരുടെ എല്ലകാര്യത്തിലും ഓടിച്ചാടി നടക്കാറുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് രണ്ടാംതവണയും മുസ്ലിംലീഗ് കോട്ടയായ മലപ്പുറം നഗരസഭയിലെ വാര്‍ഡില്‍നിന്നും രണ്ടാംതവണയും റിറ്റുവിനെ നാട്ടുകാര്‍ തെരഞ്ഞെടുത്തത്.
ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കൂടിയായിരുന്ന റിറ്റുഎറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. മൈലപ്പുറം കാളന്തട്ട സ്വദേശിയും മലപ്പുറം നഗരസഭാ കൈനോട് 31-ാം വാര്‍ഡ് കൗണ്‍സിലറുമായിരുന്നു.
സിപിഐ (എം ) കോട്ടപ്പടി ലോക്കല്‍കമ്മിറ്റി, മൈലപ്പുറം ബ്രാഞ്ച് അംഗം , മലപ്പുറം എയിഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുമ്പോഴാണ് അസുഖ ബാധിതനായത് . സംസ്‌കാരം ബുധനാഴ്ച അച്ഛന്‍ പരേതനായ കോരക്കുട്ടി ,
മാതാവ്: കാര്‍ത്ത്യായനി. ഭാര്യ : ദിദി . മകന്‍ ഒലിന്‍ ദിദി ജനിച്ചിട്ട് രണ്ടുമാസമെ ആയിരുന്നുള്ളു. അസുഖ ബാധിതനായതിനാല്‍ തന്നെ രണ്ടുമാസം പ്രായമുള്ള മകന്റെ കളിചിരികള്‍ ശരിക്കും കാണാനാകാതെയാണ് റിറ്റു യാത്രയായത്.
എന്നാല്‍ റിറ്റുവിന്റെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയിലായിരുന്നു ഇരുമുന്നണികളും.യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി സുജാത പരമേശ്വരനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി. ഷിജുവുമാണ് മത്സരരംഗത്തുണ്ടായിരുന്നു. ്. വട്ടപ്പറമ്പ് മദ്രസയില്‍ ഒരുക്കിയ രണ്ടു ബൂത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടര്‍മാരെ നേരിട്ടും ഗൃഹസന്ദര്‍ശനം നടത്തിയും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചുമായിരുന്നു ഇരുമുന്നണികളും പ്രചാരണം നടത്തിയത്.
88.46 പോളിങ് ശതമാനമായിരുന്നു ഇവിടെ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരുന്നത്. വാര്‍ഡിലെ 2306 വോട്ടര്‍മാരില്‍ 2040 പേര്‍ വോട്ട് ചെയ്തു. ഇന്നു രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടന്നത്.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുജാത പരമേശ്വരനെ ആണ് ഷിജു പരാജയപ്പെടുത്തിയത്. 12 വോട്ടുകള്‍ക്കാണ് ഷിജു വിജയിച്ചത്.അതേസമയം എല്‍ഡിഎഫിന് വാര്‍ഡ് നിലനിര്‍ത്താനായെങ്കിലും ഭൂരിപക്ഷത്തില്‍ കുറവുണ്ടായി. 12 വോട്ടുകള്‍ക്കാണ് സി ഷിജുവിന്റെ വിജയം. വിജയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വാര്‍ഡ് നിലനിര്‍ത്താന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Sharing is caring!