വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മലപ്പുറത്തെ യുവാവിന്റെ കരവിരുതില്‍ വിരിഞ്ഞത് മെസിയുടെ കൂറ്റന്‍ ചിത്രം

വീടുകളില്‍ നിന്ന് ശേഖരിച്ച  പാഴ്‌വസ്തുക്കള്‍  ഉപയോഗിച്ച്  മലപ്പുറത്തെ യുവാവിന്റെ  കരവിരുതില്‍ വിരിഞ്ഞത്  മെസിയുടെ കൂറ്റന്‍ ചിത്രം

മലപ്പുറം: വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് മലപ്പുറത്തെ യുവാവിന്റെ കരവിരുതില്‍ വിരിഞ്ഞത് ഫുട്ബോള്‍ ഇതിഹാസം മെസിയുടെ കൂറ്റന്‍ ചിത്രം. മലപ്പുറം ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ സ്വദേശി മുഹമ്മദ് ഫായിസാണ് റീസൈക്കിള്‍ ആര്‍ട്ടിലുടെ ഇങ്ങനെ ഒരു ചിത്രം തയാറാക്കിയത്. ലോകം വിരലിലെണ്ണി കാത്തിരിക്കുന്ന ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന്റെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി
ഈ പഞ്ചായത്തിലെ വീടുകളില്‍ നിന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിച്ച പായ് വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാണ് ഈ ഈ കൂറ്റന്‍ മെസ്സിയുടെ ചിത്രം ഈ കലാകാരന്‍ നിര്‍മ്മിച്ചത്. 12 അടി നീളത്തിലും എട്ടടി വീതിയിലുമുള്ള ചിത്രത്തിന്റെ നിര്‍മ്മാണം ഒരു ആഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വീടുകളില്‍ നിന്ന് ശേഖരിച്ച പാഴ് വസ്തുക്കളായ പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പ്, ഇലക്ട്രോണിക് വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍, പെന്‍ ഉള്‍പ്പെടെയുള്ള പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് ചിത്രം നിര്‍മിച് എടുത്തത് എന്ന് ഫായിസ് പറഞ്ഞു.
വെള്ള നിറത്തിലുള്ള ബോര്‍ഡില്‍ ലയണല്‍ മെസ്സിയുടെ ചിത്രം വരച്ച് അതില്‍ പാഴ്വസ്തുക്കള്‍ ഒട്ടിച്ചാണ് ചിത്രത്തിന്റെ നിര്‍മാണ രീതി. വളരെ കൃത്യമായി സൂക്ഷ്മതയോടെയും ക്ഷമയുടെയും ചെയ്യേണ്ട ജോലിയാണ് ഇതെന്നും ഇങ്ങനെ ചെയ്താല്‍ മാത്രമേ നമ്മള്‍ കരുതുന്ന ചിത്രം ആവുകയുള്ളൂവെന്നും ഫായിസ് പറഞ്ഞു. കോഴിക്കോട് ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഫായിസ് ഇതിനകം മഹാത്മാഗാന്ധി, ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ് ഇതിനകം ഫായിസ് നിര്‍മിച്ചിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മെസിയുടെ കൂറ്റന്‍ ചിത്രം മൊറയൂരില്‍ നടന്ന പ്രത്യേക പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

Sharing is caring!