ഇന്ത്യയിലെ ഏറ്റവും വലിയ കട്ടൗട്ട് മലപ്പുറം എടക്കരയില്‍

മലപ്പുറം: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഇങ്ങ് കേരളത്തില്‍ പ്രിയതാരങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഓടിനടക്കുകയാണ് ആരാധകര്‍. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് സ്ഥാപിച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മലപ്പുറം എടക്കരയില്‍ സ്ഥാപിച്ച ഉടനെ ഇന്ത്യയിലെ ഏറ്റവും വലിയ മെസിയുടെ കട്ടൗട്ട് ഒടിഞ്ഞുവീണതിന് തൊട്ടുപിന്നാലെ അത് പുന:സ്ഥാപിച്ചു. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ഒടിഞ്ഞുവീണിരുന്നത്. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് രാത്രി ഏഴുമണിയോടെ കട്ടൗട്ട് പുന:സ്ഥാപിക്കുകയായിരുന്നു. ഈ കട്ടൗട്ടാണ് ഇന്ത്യയിലെ തന്നെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ടെന്ന് മേഖലയിലെ അര്‍ജന്റീന ഭാരവാഹികള്‍ പറഞ്ഞു.
ഇതിനിടെ, കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തില്‍ ചാത്തമംഗലം പഞ്ചായത്ത് മലക്കം മറിഞ്ഞു. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നില്‍ക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാല്‍ കട്ടൗട്ട് എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]