ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയില്‍

മലപ്പുറം: ആന്ധ്രപ്രദേശില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. മുന്‍പ് പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള
മൂന്നിയൂരിലെ പുഴക്കലകത്ത് മുഹമ്മദ് ജൈസല്‍ (33) പാലത്തിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍ അബ്ദുള്‍ സലാം. ( 39), എന്നിവരെയാണ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മലപ്പുറം പോലീസ് സംസ്ഥാനത്തിലെ തന്നെ വലിയ എന്‍ഡിപിഎസ് നിയമപ്രകാരമുള്ള കേസുകള്‍ പിടികൂടിയിരുന്നു. അതിനെ തുടര്‍ന്നും സര്‍ക്കാരിന്റെ യോദ്ധാവ് എന്ന ലഹരിക്കെതിരെ ഉള്ള പ്രോഗ്രാം തുടങ്ങിയതോടുകൂടിയും ലഹരിവസ്തുക്കള്‍ പൊതുവേ കിട്ടാനില്ലാത്തതുകൊണ്ട് മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ കഞ്ചാവ് വില്പനയുടെ അനന്തമായ സാധ്യതകള്‍ മനസ്സിലാക്കി ആന്ധ്രപ്രദേശിലേക്ക് വണ്ടി കയറുകയും അവിടെനിന്ന് രണ്ട് കിലോ കഞ്ചാവുമായി നാട്ടിലേക്ക് വരികയുമാണ് ചെയ്തത്.. ഇവര്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു രാവിലെ ഇവരെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് നിന്നും പിടികൂടിയത്. ഇരുവര്‍ക്കും മുന്‍പും കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്.. അതോടൊപ്പം ജയ്‌സലിന് പോക്‌സോ കേസും അബ്ദുള്‍സലാമിനു പല സ്റ്റേഷനുകളിലായി കളവു കേസുകളിലും നിലവിലുണ്ട്.. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സാഫ് സംഘവും. പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അജീഷ് കെ ജോണ്‍, സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ അനില്‍കുമാര്‍ സിപിഒ മാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. സംശയം വരാതിരിക്കുന്നതിനായി പല ട്രെയിനുകളില്‍ മാറിമാറി കയറിയാണ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവരില്‍നിന്ന് നാലു പൊതികളിലായി പാക്ക് ചെയ്തു കൊണ്ടുവന്നിരുന്ന കഞ്ചാവ്. പിടികൂടിയത്.ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ വ്യാപാരാടിസ്ഥാനത്തില്‍ കഞ്ചാവ് കൊണ്ടുവരുന്നതിന് പ്രതികള്‍ ആസൂത്രണം ചെയ്തിരുന്നു

Sharing is caring!